ബ്രസീലിയ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് സമ്മേളനം. ബ്രസീലില്‍ നടന്ന 11-ാമത് ബ്രിക്സ് പാര്‍ലമെന്ററി ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലാണ് ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഈ വര്‍ഷം പാര്‍ലമെന്ററി ഫോറത്തില്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്.
ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തില്‍ ഉന്നതതല പാര്‍ലമെന്ററി പ്രതിനിധി സംഘമാണ് ഇന്ത്യയെ നയിച്ചത്. സമ്മേളനത്തില്‍ പാര്‍ലമെന്റ് പ്രതിനിധികള്‍ സജീവമായി പങ്കെടുക്കുകയും സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തെ പാര്‍ലമെന്റ് ശക്തമായി അപലപിച്ചതായും ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നയത്തോട് സഹകരിക്കാന്‍ സമ്മതിച്ചതായും പ്രസ്താവനയില്‍ പറയുന്നു. നിര്‍മ്മിത ബുദ്ധി, ആഗോള വ്യാപാരവും സമ്പദ് വ്യവസ്ഥയും പാര്‍ലമെന്ററി സഹകരണം, ആഗോള സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വിവിധ വിഷയങ്ങളില്‍ ഇന്ത്യ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ എല്ലാ രാജ്യങ്ങളും വിലമതിക്കുകയും അന്തിമസംയുക്ത പ്രഖ്യാപനത്തില്‍ ഏകകണ്ഠമായി ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച്, ഭീകരതയോടുള്ള ഇന്ത്യയുടെ നിര്‍ണായക നിലപാട് ഗൗരവമായി ചര്‍ച്ച ചെയ്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുക, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുക, ആധുനിക സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയുക, അന്വേഷണ നീതിന്യായ പ്രക്രിയകളില്‍ സഹകരിക്കുക എന്നിവയെക്കുറിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്