ധാക്ക: ബംഗ്ലാദേശില്‍ 2026 ഏപ്രിലിന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസ് പറഞ്ഞു. ബക്രീദ് പ്രമാണിച്ച് രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തപ്പോഴാണ് യൂനുസ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ വിശദമായ തെരഞ്ഞെടുപ്പ് രൂപരേഖ തയ്യാറാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നീതി, ഭരണം, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയുമായി ബന്ധപ്പെട്ട നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ അവലോകനം ചെയ്ത ശേഷം, അടുത്ത ദേശീയ തെരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ആദ്യ പകുതിയിലെ ഏത് ദിവസവും നടക്കുമെന്ന് ഞാന്‍ ഇന്ന് രാഷ്ട്രത്തെ അറിയിക്കുന്നു,' യൂനസ് പറഞ്ഞു.
2024 ല്‍, വ്യാപകമായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം പടര്‍ന്നുപിടിച്ചതോടെ ബംഗ്ലാദേശ് രാഷ്ട്രീയ പ്രക്ഷുബ്ധതയിലേക്ക് നീങ്ങി. ഓഗസ്റ്റില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്ന നിലയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ പിന്നീട് ഹിന്ദു, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപമായി മാറി. ഹസീന സര്‍ക്കാര്‍ ഒതുക്കി നിര്‍ത്തിയിരുന്ന ജമാ-അത്തെ-ഇസ്ലാമി അടക്കമുള്ള തീവ്ര സംഘടനകള്‍ നിയന്ത്രണം ഏറ്റെടുത്തു. തീവ്ര സംഘടനകള്‍ക്ക് കൂടി ഭാഗധേയമുള്ള ഇടക്കാല സര്‍ക്കാര്‍ മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ പിന്നീട് അധികാരമേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്