പാരിസ്: ഒളിമ്പിക്‌സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാരിസില്‍ ഓസ്‌ട്രേലിയന്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്ച പുലര്‍ച്ചെ പിഗല്ലെ ജില്ലയിലാണ് ദാരുണ സംഭവം. ഫ്രഞ്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പബില്‍ ആയിരുന്ന യുവതിയെ അഞ്ചുപേര്‍ ചേര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചത്. ആഫ്രിക്കക്കാരെന്ന് തോന്നിക്കുന്ന യുവാക്കളാണ് പിന്നിലെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.
അക്രമികളുടെ കൈയില്‍ നിന്ന രക്ഷപ്പെട്ട യുവതി ഒരു കെബാബ് ഷോപ്പില്‍ അഭയം പ്രാപിക്കുകയായിരുന്നു. റസ്റ്റോറന്റിലുള്ളവര്‍ ഇവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. 25-കാരിയായ യുവതി പേടിച്ചരണ്ട് കടയിലെത്തുന്നതും സഹായം ആവശ്യപ്പെട്ട് കേണപേക്ഷിക്കുന്നതും ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ യുവതിയെ പീഡിപ്പിച്ച സംഘത്തിലുള്‍പ്പെട്ട ഒരാള്‍ കടയിലേക്ക് കടന്നുവരികയും ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്യുന്നുണ്ട്.
ഇതിനിടെ യുവതിയുടെ തോളില്‍ തട്ടി ബലാത്സംഗ കൂട്ടത്തില്‍ താനുമുണ്ടായിരുന്നുവെന്ന് പറയുന്നു. അപ്പോഴേക്കും റസ്റ്റോറന്റിലുണ്ടായിരുന്നവര്‍ ഇയാള്‍ക്ക് നേരെ തിരിഞ്ഞതോടെ പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. ഫോണും മോഷ്ടിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയന്‍ എംബസി ഫ്രഞ്ച് അധികൃതരില്‍ നിന്ന് വിവരങ്ങള്‍ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്