മാർക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആയത്കൊണ്ടാണ് നടപടി.
ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോർഡിൻ്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ മാർക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.
എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദർഭങ്ങളുള്ള സിനിമയാണ് മാർക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമർശനങ്ങൾ ഉണ്ട്.
അതേസമയം, സിനിമയെന്നാൽ യാഥാർത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയിലെ ബ്രൂട്ടൽ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം.
കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നിൽക്കുന്ന ഒരു സിനിമാറ്റിക് എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിർമാതാവ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്