കഴിഞ്ഞ മാസം, ഹ്യൂമൻ റൈറ്‌സ് വാച്ച് (എച്ച്.ആർ.ഡബ്‌ളിയു) സ്വതന്ത്ര ഏജൻസി അവരുടെ റിപ്പോർട്ടിൽ, ഇസ്രേൽ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസങ്ങളെ ക്കുറിച്ചും, പീഡനങ്ങളെ ക്കുറിച്ചും, നിരപരാധികളായ പാലസ്റ്റയിൻ ജനതയ്ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന അടിച്ചമർത്തലിനെ ക്കുറിച്ചും വിശദമാക്കി.
213 പേജുകളുള്ള അവരുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ പുറത്തു കൊണ്ട് വരാൻ, കാനഡയിലെ രാഷ്ട്രീയ നേതൃത്വവും, മാധ്യമ കേന്ദ്രങ്ങളും എന്ത് കൊണ്ട് തയ്യാറാകുന്നില്ല. ഇസ്രേൽ ആരാണ് എന്ന് കാനഡക്കാരോട് തുറന്നു പറയണം എന്ന് ഇപ്പോൾ ആവശ്യപ്പെടുന്നു. പാലസ്റ്റയിനിൽ, തലമുറകളായി മനുഷ്യരെ അടിച്ചമർത്തിയിരിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു
കാനഡ വളരെ പ്രധാന സ്ഥാനം കൊടുക്കുന്ന സുഹൃത് രാജ്യം ഇസ്രേലികൾ കാലങ്ങളായി മനുഷ്യത്വ രഹിതമായി പാലസ്റ്റീൻ ജനങ്ങളോട് പെരുമാറി ക്കൊണ്ടിരിക്കുന്നു. അവരുടെ മൗലീക സ്വാതന്ത്രം ഇല്ലാതാക്കി, നിരപരാധികളെ ജയിലിൽ അടച്ചും, പീഡിപ്പിച്ചും, കൊല ചെയ്തും പാലസ്റ്റീൻ ജനതയെ വർഷങ്ങളായി കൊടും യാതനകൾക്കു വിധേയരാക്കുന്നു.
ഇസ്രേൽ അവരുടെ മേധാവിത്വം ദശാബ്ദങ്ങളായി പാലസ്റ്റീന് മേലെ തുടരുകയാണ്. കാനഡ, ഇസ്രേലികളുടെ സുഹൃത്തെന്നത് കൊണ്ട് നിശബ്ദരായി കഴിയുന്നു. പാലസ്റ്റീൻ ജനങ്ങൾക്ക് നേരെ കണ്ണടച്ച് കഴിയുന്നു. സുരക്ഷയുടെ പേര് പറഞ്ഞാണ് ഇസ്രേലികൾ മനുഷ്യാവകാശങ്ങളെ വേട്ടയാടുന്നത്.
അന്താരാഷ്ട്ര സമൂഹങ്ങളും, ഇസ്രേലികളുടെ ഈ
മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു എന്ന് എച് ആർ, ഡബ്ലിയു
റിപ്പോർട്ട് പറയുന്നു. വർണ്ണ മേധാവിത്വവും, അടിച്ചമർത്തലുകളും നടത്തുന്ന
ഇസ്രേലികളെ ചോദ്യം
ചെയ്യാൻ പാലസ്റ്റീൻ ജനതയ്ക്ക് മാത്രമായി കെല്പില്ല. മറ്റു
രാജ്യങ്ങൾ കൂടി ചേർന്ന് പാലസ്റ്റീൻ ജനതയെ പിന്തുണക്കണം എന്നും റിപ്പോർട്ട്
പറയുന്നു.
Canada’s blackout of Israel’s crime against humanity
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്