ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കാനേഡിയന്‍ മാധ്യമം

MARCH 9, 2024, 12:29 PM

ഒട്ടാവ: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവിട്ട് കാനഡ ആസ്ഥാനമായ സി.ബി.സി ന്യൂസ്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്ത് രുന്നത്. കാനഡയിലെ ഗുരുദ്വാരക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ട് യുവാക്കളാണ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

നിജ്ജാറിന്റെ ചാര നിറത്തിനുള്ള ടോഡ്ജ് റാം പിക്കപ്പ് ട്രക്ക് ഗുരുദ്വാരയില്‍ നിന്ന് പുറത്തേക്ക് പോകുന്നതും വെള്ള സെഡാന്‍ കാര്‍ ട്രക്കിന് തടസം തീര്‍ക്കുന്നതും രണ്ടു പേര്‍ ഓടി നിജ്ജാറിന്റെ സമീപമെത്തി വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയില്‍ വെച്ചാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ കരങ്ങളാണെന്ന വെളിപ്പെടുത്തല്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ നടത്തുകയും ചെയ്തിരുന്നു. ആരോപണത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

ജലന്ധറിലെ ഭര്‍സിങ്പുര ഗ്രാമവാസിയും 46കാരനുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ചീഫുമായിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസുമായും ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു.പത്ത് ലക്ഷം രൂപയാണ് കൊടും ഭീകരനായ നിജ്ജാറിന്റെ തലക്ക് ഇന്ത്യ വിലയിട്ടിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam