തിരുവനന്തപുരം: നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് ഇടുക്കിയിലെ സിപിഎം നേതാവ് എസ്.രാജേന്ദ്രന്‍.
തന്നെ ആരും ഭീഷണിപ്പെടുത്തി സിപിഎമ്മില്‍ നിര്‍ത്തിയിട്ടില്ല. പാര്‍ട്ടി അങ്ങനെ പെരുമാറില്ല, പാര്‍ട്ടിയിലെ ഒരു വ്യക്തി ദ്രോഹിച്ചു, അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മില്‍തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
ഇപി ജയരാജന്‍ വിവാദം കത്തിനില്‍ക്കേ രാജേന്ദ്രന്റെ നിലപാട് സിപിഎമ്മിന് അടുത്ത തലവേദനയായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.
പിന്നാക്കമോർച്ച നേതാവിനൊപ്പം ഡൽഹിയിൽ പോയി ജാവദേക്കറെ കണ്ട വാർത്ത പുറത്തുവന്നതോടെ സിപിഎം ഇടപെടുകയും എസ് രാജന്ദ്രനെ തണുപ്പിക്കുകയും ചെയ്തു. പ്രശ്നങ്ങൾ എല്ലാം തീർന്നെന്നും എസ് രാജേന്ദ്രൻ തിരഞ്ഞെടുപ്പിൽ സജീവമാകുമെന്നുമാണ് പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ പറഞ്ഞിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്