ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ ദമ്പതികളും അവരുടെ കൗമാരക്കാരിയായ മകളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവം സംശയാസ്പദമാണെന്നും പൊലീസ് സൂചിപ്പിച്ചു.
മാര്‍ച്ച് 7 നാണ് ബ്രാംപ്ടണിലെ വാന്‍ കിര്‍ക്ക് ഡ്രൈവ് ഏരിയയിലുള്ള വീടിന് തീപിടിച്ചതെന്ന് പീല്‍ പോലീസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തീ കെടുത്തിയതിന് ശേഷം നടത്തിയ തെരച്ചിലില്‍ വീടിനുള്ളില്‍ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആ സമയത്ത് സ്ഥിരീകരിക്കാനായില്ല.
കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ മൂന്ന് കുടുംബാംഗങ്ങളുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 51 കാരനായ രാജീവ് വാരിക്കൂ, 47 കാരിയായ ഭാര്യ ശില്‍പ കോത, 16 വയസ്സുള്ള മകള്‍ മഹെക് വാരിക്കൂ എന്നിവരാണ് കൊല്ലപ്പെട്ടത്.
തീപിടിത്തം ആകസ്മികമല്ലെന്നാണ് ഒന്റാറിയോ ഫയര്‍ മാര്‍ഷല്‍ വിലയിരുത്തിയിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് പീല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 15 വര്‍ഷമായി കുടുംബം ഈ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രശ്നങ്ങളൊന്നും വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും മരിച്ച കുടുംബത്തിന്റെ അയല്‍വാസിയായ കെന്നത്ത് യൂസഫ് പറഞ്ഞു. തീപിടിത്തം ഉണ്ടാകുന്നതിന് മുന്‍പ് തന്റെ കുടുംബാഗങ്ങള്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടെന്നും യൂസഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്