തിരുവനന്തപുരം: പ്രകാശ് ജാവ്ദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ച വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കാണ് വഴിവെച്ചിരിക്കുന്നത്.
പോളിങ് ദിനത്തിലെ ഈ തുറന്നുപറച്ചിൽ കടുത്ത അമർഷമാണ് പാർട്ടി നേതൃത്വത്തിന് ഉണ്ടായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ഇപി ജയരാജൻ.
തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും ഇപി പറയുന്നു. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് പോകും എന്ന് വാർത്ത കൊടുക്കാൻ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വന്നു. തൃശൂരിലും ദുബൈയിലും ഒരു ചർച്ചയും നടന്നില്ല. കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണ്.
താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5 നാണ് വന്നത്. കൊച്ചു മകന്‍റെ പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ ശീലം അല്ലെന്നും ഇപി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്