സ്ത്രീകളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ താലിബാനില്‍ ഇപ്പോഴും ഭിന്നതയെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള വനിതയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ കണ്ടെത്തിയ വസ്തുതയാണിത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ യുഎന്‍ സംഘം താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയണം. ചില താലിബാന്‍ ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ ഏറെ താല്‍പര്യമുള്ളവരാണ്. എന്നാല്‍ ചിലര്‍ അതിനോട് വിയോജിക്കുന്നുവെന്നും യുഎന്‍ വക്താവ് പറയുന്നു.
തലസ്ഥാനമായ കാബൂളിലും തെക്കന്‍ നഗരമായ കാണ്ഡഹാറിലും യുഎന്‍ സംഘം താലിബാനുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത താലിബാന്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 20 വര്‍ഷത്തെ യുദ്ധത്തിനൊടുവില്‍ യുഎസ്, നാറ്റോ സേനകളുടെ പിന്‍വാങ്ങലിനുശേഷം, 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരമേല്‍ക്കുകയായിരുന്നു. താലിബാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പഠിക്കാനാണ് യു.എന്‍ സംഘം അഫ്ഗാനിലെത്തിയത്.
യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അമീന മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം, ചില താലിബാന്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കുകയും മാന്യതയോടെ പെരുമാറുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് പുരോഗതിയില്‍ താല്പര്യമുണ്ടെന്നും യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. തങ്ങള്‍ കണ്ടുമുട്ടിയ (താലിബാന്‍) ഉദ്യോഗസ്ഥരെ അനുരഞ്ജിപ്പിക്കുക എന്നതാണ് പ്രധാന കാര്യമെന്നും അല്ലാത്തവരുമായി കൂടുതല്‍ സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും ഫര്‍ഹാന്‍ ഹഖ് പറയുന്നു.
താലിബാനികള്‍ക്കിടയില്‍ ''വ്യത്യസ്തമായ അധികാര കേന്ദ്രങ്ങളുണ്ടെന്നും'' ഞങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. അതില്‍ ഏറ്റവും നിര്‍ണായകമായത് സ്ത്രീകളെയും പെണ്‍കുട്ടികളെയും പൂര്‍ണ്ണതയിലേക്ക് തിരികെ കൊണ്ടുവരുന്നതും അവരുടെ അവകാശങ്ങള്‍ ആസ്വദിക്കുവാന്‍ സൗകര്യമേര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറയുന്നു.
മുന്‍ നൈജീരിയന്‍ കാബിനറ്റ് മന്ത്രി മുഹമ്മദ്, ലിംഗസമത്വവും സ്ത്രീകളുടെ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്ന യുഎന്‍ വിമന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബഹൂസും, രാഷ്ട്രീയകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഖാലിദ് ഖിയാരി എന്നിവരായിരുന്നു യുഎന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനിലെ അവരുടെ മുന്‍ ഭരണകാലത്ത് താലിബാന്‍ ചെയ്തതുപോലെ, ഇസ്ലാമിക നിയമത്തിന്റെ
പേരില്‍ കഠിനമായ നിയമങ്ങള്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണ്. ആറാം ക്ലാസിനു ശേഷം പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് വിലക്കി. മിക്ക ജോലികളിലും പൊതു ഇടങ്ങളിലും ജിമ്മുകളിലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
ഡിസംബറിന്റെ അവസാനത്തില്‍, സ്ത്രീകളെ ജോലിക്കെടുക്കുന്നതില്‍ നിന്നും രാജ്യവ്യാപകമായി മാനുഷിക സേവനങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും താലിബാന്‍ സഹായ സംഘങ്ങളെ തടയുകയും ചെയ്തു. കൂടാതെ, യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ രാജ്യത്തുടനീളമുള്ള സഹായ സംഘടനകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വന്തം കുടുംബത്തെ പോറ്റാന്‍ ആവശ്യമായ ജോലി ചെയ്തു ജീവിക്കാനുള്ള നടപടിക്കും ശ്രമിച്ചു വരികയാണ്.
ആരോഗ്യമേഖല ഉള്‍പ്പെടെ ചില മേഖലകളില്‍ സ്ത്രീകള്‍ക്ക് പരിമിതമായ ജോലികള്‍ അനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അടിസ്ഥാന അവകാശങ്ങളുടെ കാര്യത്തില്‍ ചിലര്‍ കടും പിടുത്തത്തിലാണെന്ന് ഹഖ് പറയുന്നു. 'ഞങ്ങള്‍ സ്ത്രീ മുന്നേറ്റത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ സ്വന്തം വീടുകളില്‍ ഒതുക്കി നിര്‍ത്തുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയും കമ്മ്യൂണിറ്റികള്‍ക്ക് അവരുടെ സേവനങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവിയാണ് പ്രദാനം ചെയ്യുക.
സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ സഹായ പ്രവര്‍ത്തകര്‍ക്കും തടസങ്ങളില്ലാതെ മാനുഷിക സഹായം വിതരണം ചെയ്യുകയാണെന്നു സംഘം വ്യക്തമാക്കി. തങ്ങളുമായും അയല്‍ക്കാരുമായും സമാധാനത്തോടെയും സുസ്ഥിര വികസന പാതയിലുമുള്ള സമൃദ്ധമായ അഫ്ഗാനിസ്ഥാനാണ് തങ്ങളുടെ കൂട്ടായ അഭിലാഷമെന്നും എന്നാല്‍ ഒരു മാനുഷിക പ്രതിസന്ധി ഇവിടെ ഉണ്ടാക്കാനിടയില്ലാത്തവിധം അഫ്ഗാനെ മാറ്റിയെടുക്കാന്‍ പരിശ്രമിക്കുമെന്നും യുഎന്‍ പ്രതിനിധി സംഘം പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1