'മലദ്വാരം വഴി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തിക്കുന്നു...': മതഭീകരവാദികളെ ചോദ്യം ചെയ്യുന്ന ഭീകര മുറകള്‍ !

SEPTEMBER 25, 2022, 10:45 PM

പൊലീസ് ഒരു സാധാരണ കുറ്റവാളിയെ ചോദ്യം ചെയ്യുന്നതു പോലെയല്ല മതതീവ്രവാദികളെ അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതെന്ന് നമ്മുക്കൊക്കെഏകദേശം ഒരു ധാരണയുണ്ട്. പക്ഷെ അത് എത്രകഠിനമായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഒരു മനുഷ്യന്  താങ്ങാവുന്നതിന്റെ ഏറ്റവും നകൃഷ്ടവും വേദനാജനകവുമായ രീതികളാണ് ഇവര്‍ പ്രയോഗിക്കുന്നത്. എത്ര കഠിനമായ മര്‍ദ്ദന മുറകളേയും അതിജീവിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ള മതതീവ്രവാദികള്‍ക്കായി അതികഠിനമായ ചോദ്യം ചെയ്യല്‍ രീതികളാണ് സി ഐ എ, മൊസാദ് പോലെയുള്ള വിവിധ ഏജന്‍സികള്‍ സ്വീകരിക്കുന്നത്. 

പലപ്പോഴും രഹസ്യ കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച മുറികളിലായിരിക്കും ചോദ്യം ചെയ്യല്‍. അത്തരം ചില ചോദ്യം ചെയ്യല്‍ രീതികളെ പരിചയപ്പെടാം.

ഡയപ്പര്‍ ധരിപ്പിക്കല്‍: 

vachakam
vachakam
vachakam

പിടിയിലായ ഭീകരവാദിയെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് ചോദ്യം ചെയ്യുന്ന  രീതിയാണിത്. ഡയപ്പര്‍ മാത്രം ധരിപ്പിച്ച ഭീകരനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് തല്ലുന്നു. നിസ്സഹായാവസ്ഥയില്‍ അപമാനിതനാകുന്ന ഭീകരനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാണെന്ന് സി ഐ എ അനൗദ്യോഗിക രേഖകളില്‍ വിശദീകരിക്കുന്നത്. ഇതിനായി കട്ടിയുള്ള തുണി കൊണ്ട് പ്രത്യേകം തയ്യാറാക്കുന്ന ഡയപ്പറുകളാണ് ഭീകരരെ ധരിപ്പിക്കുന്നത്. ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഇവ മാറ്റാന്‍ നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുവദിക്കുക.

മര്‍ദ്ദനം: 

സര്‍വസാധാരണമായി ചോദ്യം ചെയ്യലിന് ഉപയോഗിച്ച് വരുന്ന മൂന്നാം മുറ പ്രയോഗം തന്നെയാണ് ഇത്. ഉദര പേശികള്‍, മുഖം എന്നിവിടങ്ങളില്‍ മാരകമായി മര്‍ദ്ദിക്കുന്നു. ഒരു ദിവസം തന്നെ പലതവണ ഇത് ആവര്‍ത്തിക്കുന്നു. ഒരുവിധപ്പെട്ട ഭീകരര്‍ എല്ലാം തന്നെ ഇതുവരെ ചെയ്തിട്ടുള്ളതും ഇനി ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ളതമായ വിവരങ്ങള്‍ ഇതിനിടെ വെളിപ്പെടുത്താറുണ്ട്.

vachakam
vachakam
vachakam

കൈവിലങ്ങ് ധരിപ്പിച്ച് ഭിത്തിയില്‍ കെട്ടി തൂക്കല്‍: 

ഇത്തരം ചോദ്യം ചെയ്യലില്‍ ഭീകരവാദികളെ രണ്ട് കൈയ്യും തലയ്ക്ക് പിന്നിലായി വിലങ്ങില്‍ ബന്ധിച്ച് കലണ്ടര്‍ പോലെ തൂക്കിയിടുന്നു. കാലുകള്‍ നിലത്ത് മുട്ടാത്ത തരത്തിലാണ് തൂക്കി നിര്‍ത്തുന്നത്. ഈ അവസ്ഥയില്‍ നില്‍ക്കുന്ന ഭീകരനെ ഭിത്തിയോട് ചേര്‍ത്ത് മര്‍ദ്ദിക്കുന്നു. ചില അവസരങ്ങളില്‍ ഇരുമ്പ് കോളര്‍ ഉപയോഗിച്ച് കഴുത്ത് നേരെ നിര്‍ത്തും.

കെട്ടിത്തൂക്കല്‍: 

vachakam
vachakam

അടിയന്തിരാവസ്ഥക്കാലത്ത് കേരള പൊലീസ് പ്രയോഗിച്ച ഗരുഡന്‍ പറക്കല്‍ എന്ന പ്രയോഗത്തിന് സമാനമായ രീതിയാണ് ഇത്. ഏകദേശം മൂന്നോളം പേരെ ഒരേ സമയം ഒരേ രീതിയില്‍ കെട്ടിത്തൂക്കുന്നു. കാല് നിലത്ത് മുട്ടാത്ത തരത്തില്‍ ദിവസം മുഴുവന്‍ ഇതേ നിലയില്‍ നിര്‍ത്തുന്നു. ഈ അവസ്ഥയിലും ഒരു മയവുമില്ലാതെ മര്‍ദ്ദനം തുടരുന്നു.

ഹൈപ്പോ തെര്‍മിയ: 

തണുത്തുറഞ്ഞ മുറിയില്‍ മരവിച്ച വെള്ളത്തില്‍ ഭീകരനെ പലയാവര്‍ത്തി മുക്കിപൊക്കുന്നു. തലവഴി തണുത്തുറഞ്ഞ വെള്ളം ധാരധാരയായി ഒഴിച്ച ശേഷം പരിപൂര്‍ണ്ണ നഗ്‌നരാക്കി ആള്‍വലിപ്പമുള്ള പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിയുന്നു. സഞ്ചിയോടെ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കിയെടുക്കുന്നു. തുടര്‍ന്ന് മുഖം മാത്രം പുറത്തെടുത്ത്, തീവ്രമായ പ്രകാശം കണ്ണിലേക്ക് അടിക്കുന്നു. വീണ്ടും വെള്ളത്തില്‍ മുക്കുന്നു.

വാട്ടര്‍ബോഡിംഗ്: 

മുഖം മുഴുവന്‍ കട്ടിയുള്ള തുണികൊണ്ട് മൂടിയ ശേഷം മുഖത്തേക്ക് വലിയ പാത്രങ്ങളില്‍ വെള്ളം ഒഴിക്കുന്നു. വെള്ളത്തില്‍ മുങ്ങിമരിക്കുന്ന ഒരു പ്രതീതിയാണ് ഇതിലൂടെ ഭീകരന് ഉണ്ടാകുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ കേസ് പ്രതി ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ ഇപ്രകാരം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

183 തവണയാണ് ഇയാളെ ഇപ്രകാരം ചോദ്യം ചെയ്തത്. ഗ്വാണ്ടനാമോ തടവറയില്‍ കൊടും ഭീകരന്‍ അബു സുബൈദയെ ഇപ്രകാരം ചോദ്യം ചെയ്തിട്ടുണ്ട്. ഒടുവില്‍ ഇയാളുടെ മൂക്കിലൂടെയും വായിലൂടെയും രക്തക്കുമിളകള്‍ വന്നതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലപ്പോഴും തലകീഴായി ബെഞ്ചില്‍ കിടത്തിയായിരുന്നു പ്രയോഗം.

മോക്ക് കൊലപാതകങ്ങള്‍: 

ഭീകരരുടെ കൂട്ടാളികളെ തൊട്ടടുത്ത മുറികളില്‍ വെടിവെച്ച് കൊല്ലുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിച്ച ശേഷം തോക്ക് നെറ്റിയില്‍ മുട്ടിച്ച്, വെടിയൊച്ചകള്‍ നിരന്തരം കേള്‍പ്പിച്ച് ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ച ശേഷം ചോദ്യം ചോദിക്കുന്നു. പലപ്പോഴും തോക്കുകള്‍ക്കൊപ്പം ഡ്രില്ലിംഗ് മെഷീനും ഇതിനായി ഉപയോഗിക്കുന്നു.

പെട്ടിയില്‍ അടയ്ക്കല്‍: 

ആള്‍ വലിപ്പമുള്ള പെട്ടിയില്‍ ശ്വാസം വിടാന്‍ ഒരു ചെറിയ ദ്വാരം മാത്രം ഇട്ട ശേഷം ഭീകരനെ അടച്ച് പൂട്ടുന്നു. ശേഷം പെട്ടി പല കോണുകളിലായി കറക്കുന്നു. അല്‍ഖ്വായ്ദ ഭീകരന്‍ അബു സുബൈദയെ തുടര്‍ച്ചയായി 29 മണിക്കൂറാണ് ഇപ്രകാരം കറക്കിയത്. ശവപ്പെട്ടിക്ക് സമാനമായ പെട്ടിയിലായിരുന്നു ഇയാളെ അടച്ചത്.

ഉറക്കം നിഷേധിക്കല്‍: 

ഏഴര ദിവസത്തോളം ഭീകരരെ ഒരു പോള കണ്ണടയ്ക്കാന്‍ അനുവദിക്കാതെ ചോദ്യം ചെയ്യുന്നു. വലിയ ഒച്ചകള്‍ കേള്‍പ്പിച്ചും കടുത്ത പ്രകാശം കണ്ണിലേക്ക് അടിപ്പിച്ചുമാണ് ഇത് ചെയ്യുന്നത്. പരമാവധി 36 മണിക്കൂറിനുള്ളില്‍ ഭീകരര്‍ക്ക് സുബോധം നഷ്ടമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിനിടയിലും മര്‍ദ്ദനം തുടരുന്നു. ഈ കാലയളവില്‍ ഭീകരര്‍ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നത്.

റെക്ടല്‍ ഹൈഡ്രേഷന്‍: 

ഏറ്റവും ഭീകരമായ ചോദ്യം ചെയ്യല്‍ രീതിയാണ് ഇത്. പലപ്പോഴും ആഹാരം കഴിക്കാന്‍ മടിക്കുന്ന ഭീകരര്‍ക്കെതിരെയാണ് ഇത് പ്രയോഗിക്കുന്നത്. ഭീകരരുടെ മലദ്വാരം വഴി ഒരു ട്യൂബ് ഉള്ളിലേക്ക് കടത്തുന്നു. ഇതിലൂടെ അര്‍ദ്ധദ്രാവക രൂപത്തിലുള്ള ഭക്ഷണം ഉള്ളിലേക്ക് പമ്പ് ചെയ്യുന്നു. ഇത്തരം ചോദ്യം ചെയ്യല്‍ രീതിക്കിടെ മലാശയ പേശികള്‍ തകര്‍ന്ന് പലപ്പോഴും ഭീകരര്‍ മൃതപ്രായരാകുന്നു. ഒസാമ ബിന്‍ ലാദനേക്കാള്‍ കൊടും ഭീകരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സി ഐ എ ചോദ്യം ചെയ്തു വരികയാണ് എന്നാണ് വിവരം.

ഇവയില്‍ പല ചോദ്യം ചെയ്യല്‍ രീതികളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എന്നാണ് അന്താരാഷ്ട്ര സംഘടനകളുടെയും വാദം. എന്നാല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഇരകളായി കൊല്ലപ്പെടുകയും, ജീവച്ഛവങ്ങളായി തുടരുകയും ചെയ്യുന്നവരുടെ യാതനകള്‍ക്ക് മുന്നില്‍ ഇവയൊക്കെ നിസാരമാണെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam