അരിസോണ: എലിയില്‍ നിന്ന് പകരുന്ന അപൂര്‍വ രോഗം ബാധിച്ച് നാലുപേര്‍ മരണമടഞ്ഞ സംഭവത്തില്‍ അമേരിക്കയിലെ അരിസോണയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയില്‍ അരിസോണ ആരോഗ്യവകുപ്പ് ജനുവരി മുതല്‍ ജൂലൈ വരെ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രണ്ട് കേസുകള്‍ കാലിഫോര്‍ണിയയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡന്റുകളായ എലിയില്‍ നിന്നാണ് വൈറസുകള്‍ മനുഷ്യരിലേക്ക് പകരുന്നത്. എലിയുമായുള്ള സമ്പര്‍ക്കം വഴിയും അവയുടെ ഉമിനീര്, മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗ പകര്‍ച്ചയുണ്ടാകുന്നത്. ഇവയിലെതിലെങ്കിലും സ്പര്‍ശിച്ച ശേഷം കൈകള്‍ മൂക്കിലോ വായിലോ തൊടുമ്പോഴും അവയുടെ സ്രവം വീണ ഭക്ഷണം കഴിക്കുന്നതു വഴിയും വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കും. അപൂര്‍വമായി ഈ വൈറസ് ബാധയുള്ള ജീവികളുടെ കടിയേറ്റാലും രോഗം പകരാം.
കലശലായ പനി, കഠിനമായ പേശിവേദന, തലവേദന, തലകറക്കം, വയറുവേദന, ഛര്‍ദ്ദില്‍, കാഴച മങ്ങല്‍ എന്നിവയം കണ്ടുവരുന്നു. ഒന്നുമുതല്‍-എട്ടാഴ്ചയ്ക്ക് ശേഷമാകും ലക്ഷണങ്ങള്‍ കാണുക. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രക്തക്കുഴലുകള്‍ പൊട്ടുന്നതിലേക്കും രക്തസ്രാവത്തിലേക്കും വഴി തെളിക്കും. വ്യക്ക തകരാറിലാവുന്ന സ്ഥിതിവിശേഷവുമുണ്ടാകും. 38ശതമാനമാണ് മരണനിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്