ഹെയ്തിയൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള തെറ്റായ അവകാശവാദം ആവർത്തിച്ചു ട്രംപ്. ബുധനാഴ്ചയാണ് ഹെയ്തിയൻ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നു എന്ന തെറ്റായ പ്രസ്താവന ട്രംപ് ഉന്നയിച്ചത്. താനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും കടുത്ത മത്സരത്തിലാണ് എന്നും തൻ അധികാരത്തിലേറിയാൽ ലാറ്റിനോ വോട്ടർമാർക്കായി കുടിയേറ്റം തടയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ നോമിനിയായ ട്രംപ്, യുണിവിഷനോടൊപ്പം മിയാമി-ഡേഡ് കൗണ്ടിയിലെ ഒരു ടൗൺ ഹാളിൽ പരിപാടിയിൽ പങ്കെടുക്കുകയും ലാറ്റിനോ വോട്ടർമാരിൽ നിന്നും അരിസോണ പോലുള്ള പ്രധാന മത്സര വേദിയിലെ വോട്ടർമാരിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിലെ പൗരന്മാരുടെ വളർത്തുമൃഗങ്ങളെ ഹെയ്തിയൻ കുടിയേറ്റക്കാർ ഭക്ഷിക്കുന്നുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് അരിസോണയിലെ റിയോ റിക്കോയിൽ നിന്നുള്ള റിപ്പബ്ലിക്കൻ അംഗമായ ജോസ് സരലെഗുയി ട്രംപിനോട് ചോദിച്ചു. ട്രംപും അദ്ദേഹത്തിൻ്റെ പങ്കാളിയായ ജെഡി വാൻസും ഇത് ശരിവച്ചു.
“ഇത് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്, റിപ്പോർട്ട് ചെയ്‌തത് ഞാൻ പറയുകയായിരുന്നു" എന്നാണ് വിഷയത്തിലെ ട്രംപിന്റെ വിശദീകരണം.
എന്നാൽ സ്പ്രിംഗ്ഫീൽഡിലെ അധികാരികളും ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞ തെറ്റായ അവകാശവാദം, ട്രംപിന്റെ മറുപടിയോടെ കമ്മ്യൂണിറ്റിയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് പറഞ്ഞ ഹെയ്തിയൻ കുടിയേറ്റക്കാർക്കിടയിൽ പ്രക്ഷുബ്ധത സൃഷ്ടിച്ചു. ഇത് വലിയപ്രശ്നങ്ങൾക്കാണ് വഴിവച്ചത്.
താൻ സ്പ്രിംഗ്ഫീൽഡിലേക്ക് പോകുകയാണെന്നും സ്ഥിതിഗതികളെ കുറിച്ച് ഒരു "പൂർണ്ണ റിപ്പോർട്ട്" നൽകുമെന്നും ടൗൺ ഹാളിൽ ട്രംപ് പറഞ്ഞു. ബുധനാഴ്ച ടൗൺ ഹാളിൽ, സമ്പദ്‌വ്യവസ്ഥ മുതൽ കുടിയേറ്റം വരെയുള്ള നിരവധി ചോദ്യങ്ങൾക്ക് ട്രംപ് ഉത്തരം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്