വാഷിംഗ്ടണ്‍:പെന്‍സില്‍വാനിയ പോലെ ശക്തമായ പോരാട്ടം നടക്കുന്ന സ്‌റ്റേറ്റുകള്‍ പിടിച്ച് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമെന്ന് വാതുവെപ്പുകാരുടെ അനുമാനം. വിദേശ വാതുവെപ്പുകാരാണ് ട്രംപിന് പിന്നാലെ അണിനിരന്നിരിക്കുന്നത്. യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വാതുവെപ്പ് നിയമപരമായി നടത്താന്‍ കഴിയില്ല.
പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാര്‍ക്കറ്റില്‍ ട്രംപിന്റെ വിജയസാധ്യത 60% വരെ എത്തി. യുകെയിലെ ഏറ്റവും വലിയ പിയര്‍-ടു-പിയര്‍ വാതുവെപ്പ് പ്ലാറ്റ്ഫോമായ ബെറ്റ്ഫെയര്‍ എക്സ്ചേഞ്ച് ബുധനാഴ്ച രാവിലെ ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ചു.
റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ് സമാഹരിച്ച നാഷണല്‍ പോളിംഗില്‍ എന്നാല്‍ ഇത്തരമൊരു വ്യത്യാസം പ്രകടമല്ല. സെപ്റ്റംബര്‍ 10 ന് കമല ഹാരിസും ട്രംപും തമ്മില്‍ നടന്ന പരസ്യ സംവാദത്തിന് ശേഷം ഹാരിസ് ഏകദേശം 2 ശതമാനം പോയിന്റിന് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ഒക്ടോബറിലുടനീളം പെന്‍സില്‍വാനിയ അടക്കമുള്ള സ്റ്റേറ്റുകളില്‍ ഹാരിസ് പിന്നിലാണെന്ന് പോള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്