വാഷിംഗ്ടണ്‍: യു.എസിലെ അര്‍കന്‍സാസില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. ഫോര്‍ഡിസിലെ ഒരു പലചരക്കു കടയില്‍ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. വെടിവയ്പ്പില്‍ 2 പോലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പിന്നീട് പോലീസ് വെടിവച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അര്‍കന്‍സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലിറ്റില്‍ റോക്കില്‍ നിന്ന് ഏകദേശം 65 മൈല്‍ അകലെയാണ് ആക്രമണമുണ്ടായ സ്ഥലമായ ഫോര്‍ഡിസ് . ഏകദേശം 3200 ഓളം ആള്‍ക്കാര്‍ താമസിക്കുന്ന പ്രദേശമാണിത്. ആക്രമണത്തെ അര്‍കന്‍സാസ് ഗവര്‍ണര്‍ സാറ ഹക്കബീ സാന്‌ഡേഴ്‌സ് അപലപിച്ചു. അക്രമിയെ പിടികൂടിയ പൊലീസിന് ഗവര്‍ണര്‍ നന്ദി അറിയിച്ചു.
യു.എസില്‍ ഈ വര്‍ഷം മാത്രം 234 ഓളം വെടിവയ്പുകളാണ് നടന്നിട്ടുളളത്. 318 ഓളം പേരാണ് കൊല്ലപ്പെട്ടത്. 836 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്