കലയെ സ്‌നേഹിച്ച ഈ അധ്യാപകന് പറയാൻ ഏറെയുണ്ട്!
ഒരുപാടൊന്നും പ്രശസ്തർ അല്ലെങ്കിലും തങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി വർഷങ്ങൾക്ക് മുമ്പേ അമേരിക്കയിലെത്തി ജീവിതം പടുത്തുയർത്തിയ നിരവധി മലയാളികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അങ്ങനെ വർഷങ്ങൾക്ക് മുമ്പേ ഇവിടെ എത്തി ജീവിത വിജയം നേടിയ മലയാളികളെ പരിചയപ്പെടാനും അവരുടെ ജീവിത അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാനായി 'നൻമരങ്ങൾ' എന്ന തലക്കെട്ടോടെ വാചകം ന്യൂസ് ഇപ്പോൾ അവസരം ഒരുക്കുകയാണ് 'മുതിർന്നവർ അവഗണിക്കപ്പെടേണ്ടവർ അല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവർ...' എന്ന പൊതുബോധം യുവതലമുറയ്ക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പംക്തി.
ഈ ആഴ്ച വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് ജോസഫ് സ്റ്റാനിസ്ലാസ് എന്ന അധ്യാപകനെയാണ്. കോതംഗലമെന്ന ഗ്രാമീണതയിൽ നിന്നും അമേരിക്കയെന്ന സ്വപ്‌ന ഭൂമിയിലേയ്ക്ക് ചേക്കേറിയ വ്യക്തിയാണ് ജോസഫ് സ്റ്റാനിസ്ലാസ്. ജോസഫ് സ്റ്റാനിസ്ലാസ് ജനിച്ചത് കോതമംഗലത്ത് മുണ്ടയ്ക്കൽ കുടുംബത്തിലാണ്. ആറ് സഹോദരന്മാരും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിലെ ഏഴാമത്തെ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ബാല്യവും ബാല്യകാല വിദ്യാഭ്യാസമെല്ലാം കോതമംഗലത്തായിരുന്നു.
സ്‌കൂളിലെ പഠനത്തിൽ അദ്ദേഹം അത്ര പ്രഗൽഭൻ ഒന്നും ആയിരുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, കോതമംഗലത്തെ സെന്റ് ജോർജ് ഹൈസ്‌കൂളിൽ പ്രവേശിച്ചു. പഠനം തനിക്ക് ഒരു സെക്കണ്ടറി ചോയ്‌സ് മാത്രമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ ഹൈസ്‌കൂളിൽ ചില ക്ലാസുകൾ ആവർത്തിക്കേണ്ടി വന്നു.
കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ് കോളേജിൽ ആയിരുന്നു പ്രീഡിഗ്രി. അതേ കോളേജിൽ ബി.എസ്.സി സുവോളജിക്ക് ചേർന്നു. ആദ്യം ഞാൻ സസ്യശാസ്ത്രം തിരഞ്ഞെടുത്തു. അത് പൂർത്തിയാക്കിയില്ല, പക്ഷേ ഒരാഴ്ച ബോട്ടണി ക്ലാസിൽ ഇരുന്ന ശേഷം അദ്ദേഹം രസതന്ത്രത്തിലേക്ക് മാറി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും സ്റ്റേജ് ഷോകളിലും കോളേജ് ബാസ്‌കറ്റ്‌ബോൾ ടീമിലും സജീവമായി.
ഡിഗ്രി കോഴ്‌സിന്റെ രണ്ടാം വർഷം കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കം നടന്നു. സമരത്തിന്റെ മൂന്നാം ദിവസം കളക്ടറേറ്റ് ഓഫീസ് പിക്കറ്റിങ്ങിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോയി. 10 ദിവസത്തേക്ക് ജയിലിലടച്ചു. തന്റെ മലയാള ഭാഷാധ്യാപകരിൽ ഒരാളെന്ന നിലയിൽ ഡോ. സുകുമാർ അഴീക്കോടിന്റെ വിദ്യാർത്ഥിയായതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. 1964ൽ ദേവഗിരി സെന്റ് ജോസഫ് കോളേജിൽ സുവോളജി വിഭാഗത്തിൽ അദ്ധ്യാപകനായി ചേർന്നു. 1962 ൽ എം.എസിക്ക് ചേർന്നു. ബിരുദാനന്തര ബിരുദത്തിന് ബറോഡയിലെ മഹാരാജ സായിരാജ് സർവകലാശാലയാണ് തിരഞ്ഞെടുത്തത്.
സുവോളജി ഡിപ്പാർട്ട്‌മെന്റിലെ ബിരുദാനന്തര കോഴ്‌സിന് ശരീരശാസ്ത്രം, ഭ്രൂണശാസ്ത്രം, ഏവിയൻ ബയോളജി, എന്റേമോളജി തുടങ്ങിയ സ്‌പെഷ്യലൈസേഷൻ മേഖലകളിൽ ചോയ്‌സുകൾ കുറവായിരുന്നു. തന്റെ സ്‌പെഷ്യലൈസേഷൻ മേഖലയായി എന്റേമോളജി (കീടശാസ്ത്രം) എടുത്തു. അവസാന വർഷത്തിന്റെ മധ്യത്തിൽ മഞ്ഞപ്പിത്തം, ഹെപ്പാപ്‌റ്റൈറ്റിസ് എ എന്നിവ ബാധിച്ച് 3 ആഴ്ച ആശുപത്രിയിൽ കിടന്നു. ഹോസ്റ്റലിൽ തിരിച്ചെത്തി തുടർ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു. മുംബൈ കൊച്ചി ഫ്‌ളൈറ്റിൽ നാട്ടിലേയ്ക്ക് വിട്ടു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫ്‌ളൈറ്റ് യാത്ര. ചികിത്സയ്ക്ക് ശേഷം ബറോഡയിൽ എത്തി ബിരുദാനന്തര ബിരുദ കോഴ്‌സ് പൂർത്തിയാക്കി, നല്ല മാർക്കോടെ പാസായി.
പിന്നീട് ദവഗിരിയിലെ സെന്റ് ജോസഫ്‌സ് കോളേജിൽ ജൂനിയർ ലെക്ചറിന്റെ ഒഴിവിൽ പ്രവേശനം ലഭിച്ചു. ദേവഗിരി കോളേജിൽ അധ്യാപന കാലത്ത് ഷേക്‌സ്പീരിയൻ സ്റ്റേജ് ഷോ ഒഥല്ലോയിലും പങ്കെടുത്തിരുന്നു. ദേവഗിരി കോളേജിൽ നാടകം അവതരിപ്പിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം വിദ്യാർത്ഥി സമരം പൊട്ടിപ്പുറപ്പെട്ടു. വിദ്യാർത്ഥികൾ കോളേജിലെ പ്രിൻസിപ്പലിനേയും ചില പ്രൊഫസർമാരെയും ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് എട്ട് സ്റ്റാഫ് അംഗങ്ങളെ പിരിച്ചുവിടാനുള്ള അറിയിപ്പ് നൽകി. ജോലി അവസാനിപ്പിച്ചവരിൽ സുവോളജി വിഭാഗം പ്രൊഫസറും സിഎംഐ വൈദികനുമായ ഫാ. ആബേൽ, പിന്നീട് 'കലാഭവൻ' എന്നതിന്റെ സ്ഥാപകനായ ആബേലച്ചനും ഉണ്ടായിരുന്നു.
ദേവഗിരിയിലെ ജോലി അവസാനിപ്പിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം തേവരയിലെ സേക്രഹാർട്ട് കോളേജിൽ ലക്ചററായി നിയമിതനായി. അവിടെ ജോലി ചെയ്യുന്നതിനിടയിൽ 1966 ജനുവരിയിൽ ഈസ്റ്റ് മലേഷ്യയിലെ കുച്ചിംഗിൽ അധ്യാപക ജോലിക്കായി ക്ഷണം ലഭിച്ചു. അങ്ങനെ 1966 ജനുവരിയിൽ അദ്ദേഹം ആദ്യമായി ഇന്ത്യ വിട്ടു. അന്ന് മുതൽ ഇന്ന് വരെ ഇന്ത്യയ്ക്ക് പുറത്താണ് അദ്ദേഹത്തിന്റെ താമസം.
1966 ജോസഫ് സ്റ്റാനിസ്ലാസ് ഈസ്റ്റ് മലേഷ്യയിലെ സരവാക്കിൽ ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന് സെന്റ് ജോസഫ്‌സ് കോളേജിൽ അധ്യാപകനായി ജോലി കിട്ടി. ആ സമയം അദ്ദേഹം അവിവാഹിതനായിരുന്നു. പിന്നീട് ഒരു മാറ്റത്തിനായി അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ സഫിക് ദ്വീപുകളിലെ സമോവയിൽ നിന്ന് ഓഫർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ക്രിസ്ത്യാനികളുടെ വ്യത്യസ്ത വിഭാഗങ്ങളാണ് അവിടെയുള്ള ജനസംഖ്യയിൽ ഏറെയും.
1960ൽ സ്വതന്ത്രമാകുന്നതിന് മുമ്പ് സരവാക്ക് ജർമ്മനിയുടെ കീഴിലും ന്യൂസിലാന്റിന് കീഴിലുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം സമോവയിൽ കഴിഞ്ഞ അദ്ദേഹം ഇന്ത്യയിൽ എത്തിയ ശേഷമാണ് വിവാഹിതനായത്. ഭാര്യ ഫ്‌ളോറമ്മ പാലാ സ്വദേശിയാണ്. അവർ രണ്ടുപേരും 1980 വരെ സമോവയിൽ ജോലി ചെയ്തു.
1980ൽ അദ്ദേഹം അമേരിക്കൻ ദ്വീപ് പ്രദേശമായ സമോവയിലേക്ക് പോയി. അങ്ങനെ അദ്ദേഹവും ഭാര്യയും സമോവാന ഹൈസ്‌കൂളിൽ ജോലി ചെയ്തു. അവിടെ പഠിപ്പിക്കുമ്പോൾ അദ്ദേഹവും ഭാര്യയും അൺടഡ് സ്റ്റേറ്റ് പ്രസിഡന്റിൽ നിന്ന് മികച്ച അധ്യാപികർക്കുള്ള അവാർഡ് ഏറ്റുവാങ്ങി. 1986 ൽ റൊണാൾഡ് റീഗൻ പ്രസിഡന്റായിരിക്കെയാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ജോർജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഭാര്യക്ക് അവാർഡ് ലഭിച്ചത്. അവർ അമേരിക്കയിലെ സമോവയിൽ 4 വർഷത്തോളം ജോലി ചെയ്തു. ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. അഡിനൈൻ, ആറ്റം. അതിൽ 4 പേരക്കുട്ടികൾ, 3 പെൺകുട്ടിയും ഒരു ആൺകുട്ടിയും.
അഡിനൈൻ വിവാഹിതയും ഡോക്ടറുമാണ്. ഭർത്താവും ഡോക്ടറാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന നേഹ, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഏഥൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകൻ ആറ്റം, കെമിക്കൽ എഞ്ചിനീയറാണ്. ഒരു ചൈനീസ് സിംഗപ്പൂർ പൗരയായ പെൺകുട്ടിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് പെൺകുട്ടികളുണ്ട്. അദ്ദേഹം അഡെനൈൻ, ബ്രൈസ് കുടുംബത്തോടൊപ്പം ഷിക്കഗോയിലാണ് ഇപ്പോൾ താമസം.
പൂന്തോട്ട പരിപാലനം, ഓയിൽ, അക്രിലിക് പെയിന്റിംഗ്, ഇടയ്ക്കിയ്ക്കുള്ള ലോക പര്യടനം എന്നിങ്ങനെ വിരമിക്കൽ ജീവിതം ആസ്വദിക്കുകയാണ് ജോസഫ് സ്റ്റാനിസ്ലാസ്.
ജിജി ജേക്കബ്
ഈ പംക്തിയിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെടുക
+1-773-842-9149, +1-773-888-2242
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്