അഭിഷേക് ശർമയേയും ശുഭ്മാൻ ഗില്ലിനേയും കോച്ചായ യുവരാജ് സിങ് കഠിനമായാണ് പരിശീലിപ്പിച്ചിരുന്നതെന്ന വെളിപ്പെടുത്തലുമായി യുവിയുടെ മാതാപിതാക്കൾ. ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് യുവരാജിൻ്റെ മാതാപിതാക്കൾ പഴയകാല സംഭവങ്ങൾ വെളിപ്പെടുത്തിയത്.
അഭിഷേക് ശർമയുടെ അച്ഛന് അവനെ ഒറ്റയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് അവനെ യുവരാജ് സിങ്ങിന്റെ കീഴിലാക്കി പോയതെന്നാണ് യുവിയുടെ പിതാവ് യോഗ്‌രാജ് സിംഗ് പറയുന്നത്. "യുവരാജ് പലപ്പോഴും അവനെ നന്നായി വഴക്കുപറഞ്ഞിരുന്നു. ഇടയ്ക്ക് രാത്രി പാർട്ടികൾക്കും കാമുകിമാർക്കും ഒപ്പം പോകുന്ന അഭിഷേകിനെ യുവരാജ് ചീത്തവിളിച്ചിരുന്നു.
രാത്രി 9 മണിയായി.. ഉറങ്ങാൻ പോകൂവെന്ന് യുവി ഒരിക്കൽ ദേഷ്യത്തിൽ അലറിയതായി ഓർക്കുന്നു. പിന്നെ അവൻ ഫോൺ കൊടുത്ത് ഉറങ്ങാൻ കിടന്നു. അവനെ മുറിയിലിട്ട് പൂട്ടാൻ പറഞ്ഞു. അഭിഷേകിൻ്റെ അച്ഛനോട് രാവിലെ അഞ്ച് മണിക്ക് തന്നെ ഉണർത്താനും യുവി ഏർപ്പാടാക്കിയിരുന്നു," യോഗ്‌രാജ് ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു.
"ശുഭ്മാൻ ഗില്ലിൻ്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത്? ഒരു വജ്രം മറ്റൊരു വജ്രത്തിന്റെ കൈകളിൽ എത്തുമ്പോൾ അതിന് എന്ത് സംഭവിക്കും? അത് കോഹിനൂർ ആയി മാറുന്നു. അഭിഷേക് ശർമയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. ഈ വജ്രം തെറ്റായ കൈകളിൽ എത്തിയിരുന്നെങ്കിൽ പൊട്ടിച്ചിതറിയേനെ. ഇന്ത്യയിലെ പല കളിക്കാരും സമാനമായി തകർന്നുപോകുന്നുണ്ട്," യോഗ്‌രാജ് കൂട്ടിച്ചേർത്തു.
ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവുമുയർന്ന സ്കോർ എന്ന റെക്കോർഡ് അഭിഷേക് ശർമ അടുത്തിടെ തകർത്തിരുന്നു. പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തിൽ 141 റൺസുമായി അവിസ്മരണീയ പ്രകടനമാണ് താരം നടത്തിയത്. 14 ഫോറുകളും പത്ത് സിക്സറുകളും സഹിതം ഐപിഎല്ലിലെ രണ്ടാമത്തെ ഉയർന്ന വിജയലക്ഷ്യം പിന്തുടരാനും താരം ടീമിനെ സഹായിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്