വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ജൂൺ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി ഉസൈൻ ബോൾട്ട്, യുവരാജ്‌സിംഗ്, ക്രിസ് ഗെയിൽ എന്നിവരെ തിരഞ്ഞെടുത്തു. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. ആഗോളതലത്തിൽ ക്രിക്കറ്റിന്റെ പ്രചാരണം വർദ്ധിപ്പിക്കാനാണ് ഐ.സി.സിയുടെ നിയമനങ്ങൾ.
ഇവർ ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ചടങ്ങുകളുടെ ഭാഗമാകും. പഴയ ഓർമ്മകളിലേക്ക് മടങ്ങിയ യുവി ലോകകപ്പിന്റെ ഭാഗമാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ടി20 ലോകകപ്പിന്റെ പ്രഥമ സീസണിൽ ഇംഗ്ലണ്ടിനെതിരെ ഓരോവറിന്റെ ആറു പന്തും അതിർത്തിവര കടത്തി യുവരാജ് ചരിത്രം സൃഷ്ടിച്ചിരുന്നു. കന്നിക്കിരീടവും ഇന്ത്യയാണ് സ്വന്തമാക്കിയത്. ജൂൺ ഒന്നു മുതൽ 29 വരെയാണ് ലോകകപ്പ്. അമേരിക്കയിൽ ആദ്യമായി നടക്കുന്ന ഐസിസി ടൂർണമെന്റിന് വിൻഡീസും വേദിയാകുന്നുണ്ട്. 20 ടീമുകളാണ് ഇത്തവണ പോരാടുന്നത്.
തന്റെ ജീവിതം മുഴുവൻ ക്രിക്കറ്റ് കണ്ടിട്ടുള്ള വ്യക്തിയാണ് താൻ എന്നും തന്നെ ഇതിനായി തിരഞ്ഞെടുത്തതിൽ വലിയ ത്രില്ലിലാണെന്നും ഉസൈൻ ബോൾട്ട് വ്യക്തമാക്കി.
2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റിന് ഇടം നേടിക്കൊടുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എട്ട് വട്ടം ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവായ ഉസൈൻ ബോൾട്ടിനെ ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആക്കിയതെന്നാണ് കരുതുന്നത്. അമേരിക്കയിൽ ക്രിക്കറ്റിന് വലിയ വേരോട്ടം ഉണ്ടാക്കാനാകുമെന്നും അത് വഴി 2028 ഒളിമ്പിക്‌സിൽ ക്രിക്കറ്റിന് ഇടം ലഭിയ്ക്കുമെന്നുമാണ് കരുതുന്നതെന്ന് ബോൾട്ട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്