ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഉജ്ജ്വല വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. സ്വന്തം തട്ടകമായ ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ് റൈസേഴ് സ് അഞ്ച് ഓവറും രണ്ട് പന്തും ബാക്കി നിൽക്കെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.
തകർപ്പൻ ബാറ്റിംഗും മിന്നുന്ന അർധസെഞ്ചുറികളും പുറത്തെടുത്ത സൺറൈസേഴ്‌സിന് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും വിജയം എളുപ്പമാക്കി. ഹെഡ് 30 പന്തിൽ എട്ട് സിക്‌സറും ഫോറും സഹിതം 89 റൺസുമായി പുറത്താകാതെ നിന്നപ്പോൾ അഭിഷേക് 28 പന്തിൽ എട്ട് ഫോറും ആറ് സിക്‌സും സഹിതം 75 റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി സൺറൈസേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആദ്യ ആറ് ഓവറുകളില്‍ ലഖ്‌നൗവിന് നേടാനായത് കേവലം 27 റണ്‍സ് മാത്രമായിരുന്നു. പിന്നീട് ക്രുണാല്‍ പാണ്ഡ്യയെ കൂട്ടുപിടിച്ച് കെ എല്‍ രാഹുല്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇന്നിങ്‌സ് പാതി വഴിയെത്തിയപ്പോള്‍ കമ്മിന്‍സിന്റെ പന്തില്‍ രാഹുലും മടങ്ങി. 33 പന്ത് നീണ്ട ഇന്നിങ്‌സില്‍ 29 റണ്‍സ് മാത്രമായിരുന്നു രാഹുലിന് നേടാനായത്. 30 പന്തില്‍ ഒന്‍പത് ഫോര്‍ ഉള്‍പ്പടെ 55 റണ്‍സാണ് ബഡോണിയുടെ സമ്പാദ്യം. 26 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 48 റണ്‍സാണ് പൂരാന്‍ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്