യുഎസ്എയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 115 റണ്‍സില്‍ യുഎസിനെ ഓളൗട്ടാക്കി. 38 പന്തില്‍ 83 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബട്‌ലറിന്റെ വെടിക്കെട്ടില്‍ 9.4 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. 3 കളികളില്‍ നിന്ന് 4 പോയന്റുള്ള ഇംഗ്ലണ്ടിന് 1.992 ന്റെ മികച്ച നെറ്റ് റണ്‍ റേറ്റുണ്ട്. തിങ്കളാഴ്ച രാവിലെ നടക്കുന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മല്‍സരം ഇതോടെ എലിമിനേറ്ററായി മാറി. ജയിക്കുന്ന ടീം സെമിയിലേക്ക് പ്രവേശിക്കും.
മികച്ച ഫോമിലുള്ള ഓപ്പണര്‍ ആന്‍ഡ്രിയസ് ഗൗസിന്റെ (8) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും യുഎസിന്റെ കപ്പല്‍ നിതീഷ് കുമാറും സ്റ്റീവന്‍ ടെയ്‌ലറും ചേര്‍ന്ന് നേരെയാക്കി. ടെയ്‌ലറും (12) ആരോണ്‍ ജോണ്‍സും (10) വീണതോടെ ഇംഗ്ലണ്ട് കളി തിരികെ പിടിച്ചു. 30 റണ്‍സെടുത്ത നിതീഷിനെ ആദില്‍ റഷീദ് പുറത്താക്കിയതോടെ യുഎസ് ബാറ്റിംഗ് തകര്‍ച്ചയിലേക്ക്. കോറി ആന്‍ഡേഴ്‌സണും (29) ഹര്‍മീത് സിംഗും (21) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം.
19 ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ കോറി ആന്‍ഡേഴ്‌സണെ പുറത്താക്കിയ ക്രിസ് ജോര്‍ഡന്‍ മൂന്നും നാലും അഞ്ചും പന്തുകളില്‍ അലി ഖാനെയും നോസ്തുഷ് കെന്‍ജിഗയെയും സൗരഭ് നത്രവല്‍ക്കറെയും തുടരെ പുറത്താക്കി ഹാട്രിക് നേടി. 115 റണ്‍സിന് യുഎസ് പുറത്ത്. 4 വിക്കറ്റ് നേടിയ ജോര്‍ഡനും രണ്ട് വിക്കറ്റുകളുമായി
ഒന്നു പൊരുതി നോക്കാന്‍ പോലും ആരോണ്‍ ജോണ്‍സിന്റെ സംഘത്തെ ഇംഗ്ലണ്ട് അനുവദിച്ചില്ല. ബട്‌ലറിന്റെയും ഫില്‍ സാള്‍ട്ടിന്റെയും അപരാജിത ഇന്നിംഗ്‌സുകളിലൂടെ ഇംഗ്ലണ്ട്‌വിജയതീരത്തേക്ക്. 38 പന്തില്‍ 83 റണ്‍സാണ് ബട്‌ലര്‍ നേടിയത്. സോള്‍ട്ട് 21 പന്തില്‍ 25 റണ്‍സെടുത്തു. ആദില്‍ റഷീദാണ് കളിയിലെ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്