അവധിയപേക്ഷ നിരസിക്കപ്പെട്ടു; ഐവി ഡ്രിപ്പിട്ട് സ്‌കൂളിലെത്തി ഒഡീഷയിലെ സ്‌കൂള്‍ അധ്യാപകന്‍

MARCH 8, 2025, 6:31 AM

ഭുവനേശ്വര്‍: ആവര്‍ത്തിച്ചുള്ള അവധി അപേക്ഷകള്‍ നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായ അസുഖം ബാധിച്ചിട്ടും ജോലിക്കെത്താന്‍ നിര്‍ബന്ധിതനായി ഒഡീഷയിലെ സ്‌കൂള്‍ അധ്യാപകന്‍. അധ്യാപകനായ പ്രകാശ് ഭോയ്, ഐവി ഡ്രിപ്പ് ഘടിപ്പിച്ചുകൊണ്ടാണ് സ്‌കൂളില്‍ എത്തിയത്. 

മുത്തച്ഛന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തനിക്ക് സുഖമില്ലെന്നും ജോലിയില്‍ നിന്ന് അവധി ആവശ്യപ്പെട്ടിരുന്നുവെന്നും ഭോയ് പറഞ്ഞു. എന്നാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജയലക്ഷ്മി പ്രധാന്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികില്‍സാ സഹായത്തോടെ ജോലിക്ക് പോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ബൊലാംഗീറിലെ ഒരു സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ഭോയ് പറഞ്ഞു.

ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്ററെയും (ഡിപിസി) കാണാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചതായി ഭോയ് പറഞ്ഞു.

vachakam
vachakam
vachakam

ഉച്ചയോടെ ഡിപിസി ഓഫീസില്‍ എത്തിയപ്പോള്‍ നില വഷളായി. ഒരു ആശുപത്രി സന്ദര്‍ശിക്കാന്‍ അനുമതി തേടിയപ്പോള്‍, ഉച്ചയ്ക്ക് 2 മണിയോടെ തിരികെ വരാമോ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു. 'സര്‍ക്കാര്‍ ആശുപത്രി വളരെ ദൂരെയായിരുന്നു, സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ പണമില്ലായിരുന്നു. എന്റെ യുപിഐയും പ്രവര്‍ത്തിച്ചില്ല. അതിനാല്‍, ചികിത്സയെടുക്കാതെ ഞാന്‍ ഓഫീസിലേക്ക് മടങ്ങി വൈകുന്നേരം വരെ ജോലി തുടര്‍ന്നു. നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും പ്രിന്‍സിപ്പല്‍ എനിക്ക് അവധി നല്‍കാന്‍ വിസമ്മതിച്ചു,' ഭോയി പറഞ്ഞു.

രാത്രിയില്‍ മരുന്ന് കഴിച്ചിട്ടും ഭോയിയുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. അടുത്ത ദിവസം, അദ്ദേഹം വീണ്ടും അവധി ആവശ്യപ്പെട്ടപ്പോള്‍, പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്ന് ശഠിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ അത് നിരസിച്ചു. മറ്റ് മാര്‍ഗമില്ലാതെ, ഒരു ഡോക്ടറില്‍ നിന്ന് 

ഐവി ഡ്രിപ്പ് സ്വീകരിക്കുന്ന അവസ്ഥയില്‍ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യം വഷളാകുന്നത് കണ്ട് ഭോയിയുടെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു.

vachakam
vachakam
vachakam

'ബന്ധപ്പെട്ട അധ്യാപകന്‍ മുതിര്‍ന്ന അധികാരിക്ക് കാഷ്വല്‍ ലീവിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ അവധി എടുക്കാന്‍ അനുവാദമില്ലെന്ന് അധ്യാപകന്‍ പരാതിപ്പെടുന്നു. ഞങ്ങള്‍ ഈ വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, ബന്ധപ്പെട്ട അധികാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.' സംഭവത്തെക്കുറിച്ച് പ്രതികരിച്ച പട്നഗഡ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബിഇഒ) പ്രസാദ് മാജി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam