പിതാവിന്റെ വേർപാടിൽ മനംനൊന്ത് കഴിയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. പിന്നാലെ പിതാവുമായുള്ള നല്ല ഓർമ്മകളെ കുറിച്ച് പറയുകയാണ് താരം.
'തൃശൂരിൽ നിന്ന് കയറിയതു മുതൽ ഡാഡി എന്തൊക്കെയോ തമാശ പറഞ്ഞു. പാലക്കാട് നിന്നും ഒന്നിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്ന് ഞാൻ ഉറങ്ങിപ്പോയി. അപ്പോഴേക്ക് ഡാഡി പോയി. ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന. എപ്പോഴും എന്നോട് പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്'-ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു.
ഷൈനിൻ്റെ പരിക്ക് ഗുരുതരമല്ല: താരത്തെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇടതുവശത്തുകൂടി പോയ ലോറി മുന്നറിയിപ്പുകളില്ലാതെ വലത്തേക്ക് പെട്ടെന്ന് തിരിച്ചതോടെയാണ് കാർ ഇടിച്ചുകയറിയതെന്നാണ് കാർ ഓടിച്ചിരുന്നയാളുടെ മൊഴി. ഡ്രൈവർ സീറ്റിന് പിന്നാലാണ് ഷൈനിൻറെ പിതാവ് സി.പി.ചാക്കോ ഇരുന്നത്.
ഇടിയുടെ ആഘാതത്തിൽ ചാക്കോയുടെ തല മുന്നിൽ ഇടിച്ചു. ഏറ്റവും പിന്നിലെ സീറ്റിൽ കിടക്കുകയായിരുന്നു ഷൈൻ. ആശുപത്രിയിലേക്ക് പോകുമ്പോൾ ചാക്കോയ്ക്ക് ജീവനുണ്ടായിരുന്നു.
ആശുപത്രി അടുക്കാറായപ്പോൾ പ്രതികരണമില്ലാതെയായി. അതോടെ പ്രതീക്ഷകൾ നിലച്ചുവെന്ന് ഡ്രൈവർ പാച്ചു വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്