ജമ്മു: ബിജെപിയുമായി അടുത്ത ബന്ധം പുലർത്തിയ കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ ഓള്‍ ഇന്ത്യ കശ്മീരി ഹിന്ദു ഫോറം (AIKHF) കോണ്‍ഗ്രസില്‍ ലയിച്ചു.
കാശ്മീരിലെ ഹിന്ദുക്കളായ തദ്ദേശിയരില്‍ ബഹുഭൂരിപക്ഷവും കാശ്മീരി പണ്ഡിറ്റുകളെന്നാണ് അറിയപ്പെടുന്നത്. ബിജെപി തങ്ങളെവച്ച് വിലപേശുകയും രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സംഘടനയുടെ പ്രസിഡൻ്റ് രത്തൻ ലാല്‍ ഭാൻ ആരോപിച്ചു.
1998ലാണ് എഐകെഎച്ച്‌എഫ് രൂപീകരിച്ചത്. കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വിഢികളാക്കുകയായിരുന്നു. തീവ്രവാദി അക്രമത്തിനിരയായി നാടുവിടേണ്ടി വന്ന കാശ്മിരി പണിറ്റുകളുടെ പുനഃരധിവാസം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ചാണ് ബിജെപി 2014ലും 2019 ലും തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നത്.
2014ലെയും 2019 ലേയും പ്രകടനപത്രികകളില്‍ കാശ്മീരി പണ്ഡിറ്റുകളെ പുന:രധിവസിപ്പിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടന യുടെ 370 ആം വകുപ്പ് 2019 ഓഗസ്റ്റ് 5 ന് പാർലമെൻ്റ് ഭേദഗതി ചെയ്തിരുന്നു.
ദേദഗതി പാസായിട്ട് നാല് കൊല്ലം കഴിഞ്ഞിട്ടും പണ്ഡിറ്റുകള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് മറ്റൊരു സംഘടനയായ റെക്കണ്‍സിലിയേഷൻ, റിട്ടേണ്‍ ആൻ്റ് റി - ഹാബിറ്റേഷൻ ഓഫ് കാശ്മീരി പണ്ഡിറ്റ് (RRRKP) എന്ന സംഘടനയും കുറ്റപ്പെടുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്