കൊച്ചി: ശോഭ സുരേന്ദ്രൻ ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നതായി ദല്ലാൾ നന്ദകുമാർ. വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശോഭ ശ്രമിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാലാണ് നടക്കാതിരുന്നതെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
അതേസമയം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും ശോഭാ സുരേന്ദ്രനും തമ്മിൽ കണ്ടിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. ശോഭ പറയുന്നത് ശുദ്ധ അസംബന്ധമാണ്. യോഗത്തിൽ ഇപിക്ക് പങ്കില്ല. ഇ.പിയുടെ മകൻ്റെ ഫ്‌ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത് എന്നത് ശരിയാണ്.
അതില്‍ ശോഭയില്ലായിരുന്നു. അവര്‍ക്കു പങ്കുമില്ല. ഇപി കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലോ ഗള്‍ഫിലോ പോയിട്ടില്ല. ശോഭ സുരേന്ദ്രന്‍ – കെ.സുധാകരന്‍ കൂട്ടുകെട്ട് ഉല്‍പാദിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്- നന്ദകുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്