തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയപ്പോഴാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ? ശോഭ പറയുന്ന ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ല. അവര്‍ പറയുന്നത് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ ചര്‍ച്ചയല്ല. അത് പാര്‍ട്ടിയെ അറിയിക്കേണ്ടതില്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു.
എന്നാല്‍ ബിജെപിയില്‍ ചേരാനുറച്ചാണ് ഇ.പി ജയരാജന്‍ ഡല്‍ഹിയിലേക്ക് വന്നതെന്നും ചേരുന്നതിന് തലേദിവസം ഒരു ഫോണ്‍കോള്‍ വന്നതോടെ അദ്ദേഹം ടെന്‍ഷനിലായെന്നും നേരത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഫോണ്‍ കോള്‍ വന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെക്കാള്‍ പാര്‍ട്ടിയില്‍ ജൂനിയറായ എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിലെ വേദന അദ്ദേഹം പങ്കുവച്ചതായും വിവാദ ഇടനിലക്കാരന്‍ നന്ദകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്തെന്നും ശോഭ ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ശോഭാ സുരേന്ദ്രനും ഇ.പി ജയരാജനും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് നന്ദകുമാറിന്റെ പ്രതികരണം. ഇ.പിയുടെ മകന്റെ ഫ്‌ളാറ്റില്‍ ജാവദേക്കറുമായി കൂടിക്കാഴ്ച നടന്നത് സത്യമാണെന്നും എന്നാല്‍ അതില്‍ ശോഭ സുരേന്ദ്രന് ഒരുപങ്കും ഇല്ലെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്