കോഴിക്കോട്: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭര്‍ത്താവ് കള്ളപ്പരാതിയാണ് നല്‍കിയതെന്നും പരസ്ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു.
സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കി. തലക്കുളത്തൂര്‍ അന്നശേരി കോളിയോട്ട് താഴം സ്വദേശിനിയാണ് ആരോപണ വിധേയയായ പരാതിക്കാരി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭര്‍ത്താവ് പീഡിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ കഴുത്തുമുറുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി അടുത്തവീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു യുവതി. പിന്നാലെ വന്ന ഭര്‍ത്താവ് കൊലവിളി തുടര്‍ന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഭര്‍ത്താവ് റൂമില്‍ കയറി കതകടച്ചു. വിഷയം ചോദിക്കാന്‍ ചെന്ന ബന്ധുവിനെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ അയാള്‍ ജനനേന്ദ്രിയത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഭാര്യ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്