പൂരം കലക്കൽ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്.
ഇന്ന് വൈകീട്ടാണ് എഡിജിപി നേരിട്ട് റിപ്പോർട്ട് നൽകിയത്. ഇന്നുതന്നെ സമർപ്പിക്കണമെന്ന നിർദേശത്തെത്തുടർന്നായിരുന്നു ഇത്. 24 ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.
പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷിക്കാൻ അഞ്ചു മാസം മുൻപാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു അന്നത്തെ നിർദേശമെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
ഇതിനിടെ, പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നില്ലെന്ന ഡിജിപിയുടെ ഓഫീസിൽനിന്നുള്ള വിവരാവകാശ മറുപടി പുറത്തുവരികയും ഇത് വിവാദമാവുകയും ഇതിനെതിരെ വിമർശനവുമായി സിപിഐ നേതാവ് വി.എസ് സുനിൽകുമാർ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്