ടെഹ്‌റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് സുപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ പ്രതികാര നടപടി സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുന്നത് അപകടകരമാണെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ തിങ്കളാഴ്ച പറഞ്ഞു. "പ്രതികാര നടപടികളെക്കുറിച്ചും ഈ യുദ്ധം വർദ്ധിക്കുന്നതിനെക്കുറിച്ചുമുള്ള ആശങ്കകൾ വളരെ വലുതാണ്, പ്രത്യേകിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് അങ്ങേയറ്റം അപകടകരവുമായ ഒന്നാണ്'' യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് നയതന്ത്രജ്ഞൻ കാജ കല്ലാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കടലിടുക്ക് അടയ്ക്കണോ വേണ്ടയോ എന്ന് ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ഇറാന്റെ പ്രസ് ടിവി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ആഗോള എണ്ണ, വാതക ആവശ്യകതയുടെ ഏകദേശം 20% ഈ ചാനൽ വഴിയാണ് നടക്കുന്നത്.
ഇതിനിടയിൽ മൂന്ന് ഒഴിഞ്ഞ എണ്ണ, രാസ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ നിന്ന് വഴിതിരിച്ചുവിട്ട് ഗതി മാറ്റിയതായി മറൈൻ ട്രാഫിക് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിടുന്ന തീരുമാനം ഇന്നലെ ഇറാൻ പാർലമെന്റ് പാസാക്കിയ സാഹചര്യത്തിലാണ് കപ്പലുകൾ വഴിതിരിച്ചുവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്