കൊല്ലം: യുവതിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് കസ്റ്റഡി കാലാവധി അവസാനിക്കുക. രണ്ട് ദിവസത്തേക്കാണ് രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടത്.
അപകടത്തിന് ശേഷം പ്രതികള്‍ വാഹനവുമായി രക്ഷപ്പെട്ടതിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോയെന്നതിലായിരുന്നു പ്രധാനമായുo കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യല്‍.
രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള ചോദ്യം ചെയ്യലിൽ പ്രതികളായ അജ്മലിൻ്റെയും ഡോക്ടർ ശ്രീക്കുട്ടിയുടേയും ലഹരി ഉപയോഗം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പൊലീസ് ലഭിച്ചുവെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിക്കുന്നുണ്ടെങ്കിലും മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്.
അതേസമയം ട്രാപ്പില്‍ പെട്ടു പോയതാണെന്ന് ശ്രീക്കുട്ടി പൊലീസിന് നൽകിയ മൊഴിയില്‍ പറയുന്നത്. 13 പവന്‍ സ്വര്‍ണ്ണഭരണങ്ങളും 20,000 രൂപയും അജ്മലിന് നല്‍കിയെന്നും മദ്യം കുടിക്കാന്‍ അജ്മല്‍ പ്രേരിപ്പിച്ചിരുന്നുവെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്