തിരുവനന്തപുരം: രാഹുൽ ഈശ്വർ അതിജീവിതയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിപ്രായങ്ങൾ പറഞ്ഞതിനും പെൺകുട്ടി പറയുന്നത് കളവാണെന്ന് വിളിച്ചു പറഞ്ഞതിനുമാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് ഭാര്യ ദീപ പറഞ്ഞു.
രാഹുൽ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ അതിജീവിതയുടെ പേരും ഐഡന്റിറ്റി വെളിപ്പെടുത്തി എന്നാണ് പറയുന്നത്.
രാഹുൽ ഈശ്വർ അത്തരത്തിലൊന്നും ചെയ്തിട്ടില്ല. രാഹുൽ പെൺകുട്ടിയെ എതിർത്തിരുന്നു. അത് നിയമത്തിന് എതിരല്ലെന്നും ദീപ പറഞ്ഞു.
'ഇന്ന് വൈകീട്ടോടെ വീട്ടിൽ വന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലാപ്‌ടോപ് ഉൾപ്പടെയുള്ളവ കൈയ്യിൽ കരുതരണമെന്നും വീട്ടിലെത്തിയ പൊലീസ് പറഞ്ഞു. തങ്ങളുടെ വാഹനത്തിൽ തന്നെയാണ് വന്നത്. ആദ്യം തൈക്കാട് ഓഫീസിലേക്കാണെന്നാണ് പറഞ്ഞത്. യാത്രമധ്യേയാണ് എആർ ക്യാമ്പിലേക്കാണെന്ന് പറഞ്ഞ ' തെന്നും രാഹുൽ ഈശ്വറിന്റെ ഭാര്യ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്