ആലപ്പുഴ: കായംകുളം നഗരസഭയിൽ മോതിരം കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഹരിതകർമസേന അംഗങ്ങൾക്ക് മോതിരം കളഞ്ഞു കിട്ടിയിരുന്നു.
എന്നാൽ നഗരസഭ ഉദ്യോസ്ഥരെ ഏൽപ്പിച്ചതിന് പിന്നാലെ മോതിരം കാണാതാവുകയായിരുന്നു. മോതിരം ഉദ്യോസ്ഥരെ ഏൽപ്പിച്ചുവെന്നായിരുന്നു സംഭവത്തിൽ നഗരസഭ മുൻ ചെയർപേഴ്സൻറെ വിശദീകരണം.
മുൻ നഗരസഭ അധ്യക്ഷ പി ശശികലയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ എസ് ചെമ്പകപ്പള്ളി നൽകിയ പരാതിയിലാണ് കേസ്.
2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ സേന അംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിൽ സ്വർണ മോതിരം ലഭിച്ചത്. ഇരുവരും ചേർന്ന് മോതിരം നഗരസഭയിൽ ഏൽപ്പിച്ചു. 11 ഗ്രാം തൂക്കമുണ്ടെന്ന് പറയപ്പെടുന്ന മോതിരം പിന്നീട് കാണാതാവുകയായിരുന്നു
അതേസമയം ആരോപണത്തിന് പിന്നിൽ തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണെന്നായിരുന്നു മുൻ നഗരസഭ ചെയർപേഴ്സൺ പി ശശികലയുടെ വാദം. താൻ മോതിരം വാങ്ങി എന്നുള്ള പ്രചാരണം വസ്തുത വിരുദ്ധമാണ്. രാജിയും ഹരിതയും മോതിരവുമായി നഗരസഭയിൽ എത്തുകയും കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മോതിരം സ്‌ട്രോങ് റൂമിൽ വെക്കാൻ ജനറൽ സൂപ്രണ്ടിനെ ഏൽപ്പിച്ചിരുന്നു. ഹരിത കർമസേന അംഗങ്ങളുടെ മുന്നിൽ വച്ചാണ് മോതിരം കൈമാറിയതെന്നും പി ശശികല പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
