വിജയവാഡ: തൻ്റെ സഹോദരൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുമായി സ്വത്ത് തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മുൻ മുഖ്യമന്ത്രി തന്നോടും മക്കളോടും 'അനീതി' കാണിക്കുന്നുവെന്ന് വ്യക്തമാക്കി ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശർമിള രംഗത്ത്.
വൈഎസ്‌ആർസിപി എംപി വൈവി സുബ്ബ റെഡ്ഡി നടത്തിയ പരാമർശത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ശർമിള ഇക്കാര്യം തുറന്നടിച്ചത്.
ആന്ധ്രാപ്രദേശില്‍ വൈഎസ്‌ആർസിപിക്ക് പൂർണ പിന്തുണ നല്‍കിയെന്നും എന്നാല്‍ ജഗൻ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും ശർമിള പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി താൻ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
"ദൈവം എല്ലാം കാണുന്നുണ്ട്, നീതി വിജയിക്കുമെന്ന് വിശ്വാസമുണ്ട്. വൈഎസ്‌ആർസിപി പ്രവർത്തകരും എൻ്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. 2019ലെ തിരഞ്ഞെടുപ്പില്‍ 175ല്‍ 151 സീറ്റുകള്‍ നേടിയാണ് വൈഎസ്‌ആർസിപി അധികാരത്തിലെത്തിയത്. എങ്ങനെയാണ് അവർക്ക് ഇത്രയും ഭൂരിപക്ഷം ലഭിച്ചത്? രാജശേഖർ റെഡ്ഡിയുടെ പേരിലുള്ള പാർട്ടിയാണ് അവരെ വിജയത്തിലെത്തിച്ചത്. ആ തിരഞ്ഞെടുപ്പിന് മുമ്ബ് എൻ്റെ അമ്മ വളരെ കഠിനാധ്വാനം ചെയ്തു, പദയാത്രയില്‍ ഞാൻ വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഞാൻ വൈഎസ്‌ആർസിപിക്ക് പൂർണ പിന്തുണ നല്‍കി' എന്ന് പത്രസമ്മേളനത്തില്‍ ശർമിള പറഞ്ഞു,
"ജഗൻ മോഹൻ റെഡ്ഡി എനിക്കായി എന്താണ് ചെയ്തത്? അദ്ദേഹത്തിന് ഇതിന് ഉത്തരം നല്‍കാൻ കഴിയുമോ? അവൻ എന്നോടും എൻ്റെ കുട്ടികളോടും അനീതി കാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. ജഗൻ മോഹൻ റെഡ്ഡി ഞങ്ങളെ കോടതിയിലേക്ക് വലിച്ചിഴച്ചു, ഇത് ന്യായമാണോ? എന്ന് അവർ ആഞ്ഞടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്