ചെന്നൈ: കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ് നടന്നതായി റിപ്പോർട്ട്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം എൻഐഎ റെയ്ഡ് നടത്തിയത്.
ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിൽ മാത്രം 8 ഇടങ്ങളിൽ പരിശോധന നടന്നു. റെയ്ഡിൽ മൊബൈൽ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായും അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന ഉണ്ട്.
അതേസമയം കേസിൽ നാലാം തവണയാണ് എൻ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറിൽ കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്