കുംഭമേളയില്‍ കണ്ടത് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ട ജനതയെ; പോരായ്മകള്‍ക്ക് മാപ്പ്: പ്രധാനമന്ത്രി മോദി

FEBRUARY 27, 2025, 2:33 AM

പ്രയാഗ്രാജ്: കുംഭമേള സംഘാടനത്തിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് സേവനമനുഷ്ഠിച്ചതിനും കേന്ദ്രസര്‍ക്കാരിനും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പ്രയാഗ്രാജ് നിവാസികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസയും അഭിനന്ദനവും. ബുധനാഴ്ച സമാപിച്ച 45 ദിവസം നീണ്ടുനിന്ന മേളയ്ക്ക് 66 കോടിയിലധികം ആളുകളാണ് എത്തിയത്. അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് കരകയറിയ ശേഷം സ്വതന്ത്രമായി ശ്വസിക്കുന്ന ഒരു ജനതയെയാണ് വമ്പിച്ച സമ്മേളനം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പരിപാടി സംഘടിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും പോരായ്മകളുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

'ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം. ഞങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍, ദയവായി ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാന്‍ ഗംഗാ മാതാവിനോടും യമുനയോടും സരസ്വതിയോടും പ്രാര്‍ത്ഥിക്കുന്നു. ദൈവമായി കാണുന്ന ഭക്തരെ സേവിക്കുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ പൊതുജനങ്ങളില്‍ നിന്നും ക്ഷമ ചോദിക്കുന്നു,' അദ്ദേഹം എഴുതി. രാജ്യമെമ്പാടുമുള്ള ഭക്തരെ ആകര്‍ഷിച്ച മഹാ കുംഭ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 ഭക്തര്‍ മരിച്ചിരുന്നു.

vachakam
vachakam
vachakam

ആസൂത്രണവും നയ വിദഗ്ധരും ഉള്‍പ്പെടെയുള്ള ആധുനിക മാനേജ്മെന്റ് പ്രൊഫഷണലുകള്‍ക്ക് മഹാ കുംഭ് പരിപാടി പുതിയ പഠന വിഷയമായി മാറിയെന്ന് ഫെബ്രുവരി 5 ന് സംഗമത്തില്‍ മുങ്ങിക്കുളിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam