കടലാസ് തുണ്ടുകളിലും മനപ്പാഠത്തിലും ചോര്‍ന്ന നീറ്റ് ചോദ്യങ്ങള്‍: കെട്ടിടത്തില്‍ സിസിടിവി പോലുമില്ല; സുരക്ഷാവീഴ്ചയില്‍ എന്‍ടിഎയ്ക്കെതിരെ സിബിഐ

AUGUST 6, 2026, 11:27 PM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ. ചോദ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ പ്രതികളുടെ ആസൂത്രിത നീക്കങ്ങളാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പിടിയിലായ കെമിസ്ട്രി പ്രൊഫസര്‍ കുല്‍ക്കര്‍ണി ചെറിയ കടലാസ് തുണ്ടുകളില്‍ ചോദ്യങ്ങള്‍ കുറിച്ചെടുത്ത് ഏകദേശം 147 സെറ്റുകളോളം പുറത്തേക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ചോദ്യപ്പേപ്പര്‍ വിവിധ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്ന ഘട്ടത്തിലാണ് ഈ സുരക്ഷാ ലംഘനം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ പ്രതികള്‍ തികച്ചും വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്. മറ്റ് രണ്ട് പ്രതികള്‍ ചോദ്യങ്ങള്‍ മുഴുവന്‍ മനപ്പാഠമാക്കിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ഒരാള്‍ മനപ്പാഠമാക്കിയ ചോദ്യങ്ങള്‍ കടലാസിലേക്ക് പകര്‍ത്തിയെഴുതുകയും, രണ്ടാമന്‍ പാഠപുസ്തകങ്ങളില്‍ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തി നല്‍കുകയുമായിരുന്നു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അപാകതകളാണ് ഇത്രയും വലിയ ചോര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ടിഎ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള പ്രധാന പുറത്തുകടക്കല്‍ വഴികളില്‍ സിസിടിവി ക്യാമറകള്‍ പോലുമില്ലാതിരുന്നത് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമായി പുരോഗമിക്കുകയാണെന്നും, വിശദമായ കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam