ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ചില ഭാഗങ്ങളില്‍ ഇടിമിന്നല്‍ ദുരന്തത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഉത്തര്‍പ്രദേശിലെ 10 ജില്ലകളിലായി 43 പേരാണ് മിന്നലേറ്റ് മരിച്ചത്. ബിഹാറിലെ പല ജില്ലകളിലും ഇടിമിന്നലില്‍ 20 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മണ്‍സൂണ്‍ മാസങ്ങളില്‍ ഇത്തരം ശക്തമായ ഇടിമിന്നലുണ്ടാകുന്നത് അസാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മഴക്കാലത്തിനു മുമ്പും ശേഷവും ഇവ സാധാരണമാണ്.
മുമ്പ് ഈ പ്രദേശങ്ങള്‍ വരണ്ടതും ചൂടുള്ളതുമായിരുന്നു. ഭൂമിയില്‍ ചൂടു കൂടുകയും പിന്നീട് മണ്‍സൂണ്‍ വടക്കോട്ട് മാറാന്‍ തുടങ്ങിയതോടെ ഈര്‍പ്പം കടന്നുകയറിയതും സംവഹന മേഘങ്ങളുടെ പെട്ടെന്നുള്ള വികാസത്തിനും മിന്നലുകള്‍ക്കും കാരണമായതായി സ്‌കൈമെറ്റ് വെതറില്‍ കാലാവസ്ഥാ വിഭാഗം വൈസ് പ്രസിഡന്റായ മഹേഷ് പലാവത്ത് പറഞ്ഞു.
കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ വായുവിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായെന്നും തത്ഫലമായി വലിയ തോതിലുള്ള ഇടിമിന്നലുണ്ടാകുമെന്നും മിന്നല്‍ പ്രതിരോധ കാമ്പയിന്‍ ഇന്ത്യ കണ്‍വീനര്‍ കേണല്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
കാലവര്‍ഷക്കെടുതി പ്രകടമായതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇത് മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യ, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ മിന്നലിന് കാരണമാകാന്‍ സാധ്യതയുള്ള സംവഹന മേഘങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഐഎംഡി വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററില്‍ (എന്‍ആര്‍എസ്സി) നിന്നുള്ള ഡാറ്റ പരാമര്‍ശിച്ച് വ്യാഴാഴ്ച ഇന്ത്യയില്‍ ഏകദേശം 75,000 മിന്നലാക്രമണങ്ങള്‍ ഉണ്ടായതായി ശ്രീവാസ്തവ പറഞ്ഞു.
ഭൂനിരീക്ഷണം അടിസ്ഥാനമാക്കി ഐഎംഡി, വ്യാഴാഴ്ച ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടെയുള്ള പ്രാദേശിക പ്രദേശങ്ങളിലും മിന്നലാക്രമണങ്ങളുടെ 240,000 സംഭവങ്ങള്‍ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്