ന്യൂഡല്‍ഹി: ഹോര്‍മുസ് അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ ഇന്ത്യ അതീവ ജാഗ്രതയില്‍. ഇറാനുമായി ഉടന്‍ പൂര്‍ണമായ അകല്‍ച്ച വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സംഭവത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഇറാന്‍ അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
അതേസമയം സംഘര്‍ഷത്തിനിടയിലും ദേശ് ഗരിമ എന്ന ഇന്ത്യന്‍ കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഇറാന്‍ പറയുമ്പോഴും, തങ്ങള്‍ക്കെതിരെയുള്ള യു.എസ് ഉപരോധം അവസാനിക്കാതെ കപ്പലുകള്‍ കടത്തിവിടില്ലെന്ന കര്‍ക്കശന നിലപാടിലാണ് ഇറാന്‍.
അതേസമയം ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യുഎഇയും രംഗത്തെത്തി. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളില്‍ വ്യക്തമായ തീരുമാനം അനിവാര്യമാണെന്ന് യുഎഇ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ
’രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നു’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി