മുംബൈ: വ്യാജ രേഖകള്‍ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് ആളുകളെ കടത്തിയ സംഭവത്തില്‍ നാവികസേന ലെഫ്റ്റനന്റ് കമാന്‍ഡര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച കൊളാബയില്‍ വെച്ചാണ് ലഫ്റ്റനന്റ് കമാന്‍ഡര്‍ വിപിന്‍ കുമാര്‍ ദാഗറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിപിന്‍ കുമാര്‍ ഉള്‍പ്പടെ അഞ്ചുപേരെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാവിക സേനയിലെ സബ് ലെഫ്റ്റനന്റ് ബ്രഹാം ജ്യോതി ശര്‍മയുടെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിപിന്‍ കുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി . തുടര്‍ന്ന് ബ്രഹാം ജ്യോതി ശര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് 10 ലക്ഷം രൂപ വീതം ഈടാക്കി 8-10 പേരെ വരെ സംഘം വ്യാജ പേപ്പറുകള്‍ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് അയച്ചതായാണ് റിപോര്‍ട്ട്.
അതേസമയം പൂനെയില്‍ നിന്ന് അറസ്റ്റിലായ സിമ്രാന്‍ തേജി, ജ്യോതി ശര്‍മയുടെ അടുത്ത സുഹൃത്താണെന്നും പ്രതിഫലമായി ലഭിച്ച തുക തന്റെ വിവിധ അക്കൗണ്ടുകള്‍ വഴി കൈമാറിയിട്ടുണ്ടെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ് . വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
കോടതിയ്ക്ക് മുന്നില്‍ ഹാജരാക്കിയ സിമ്രാന്‍ തേജി, ബ്രഹാം ജ്യോതി ശര്‍മയെയും ജൂലൈ അഞ്ചുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിപിന്‍ കുമാര്‍ ദാഗറിനെയും ജൂലൈ അഞ്ചുവരെ കോടതി കസ്റ്റഡിയില്‍ വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്