ഗോവയിലെ വടക്കൻ അർപോറയിലുള്ള ഒരു പ്രമുഖ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' എന്ന നിശാക്ലബ്ബിൽ തീ പടർന്നുപിടിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും ക്ലബ്ബിലെ ജീവനക്കാരാണ്. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പ്രാദേശിക വിനോദസഞ്ചാരികളായ മൂന്നോ നാലോ പേരും മരിച്ചവരിൽ ഉണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നീട് സ്ഥിരീകരിച്ചു.
ക്ലബ്ബിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് വലിയ അഗ്നിബാധയ്ക്ക് കാരണമായതെന്ന് ഗോവ പോലീസ് മേധാവി അലോക് കുമാർ അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. തീവ്രമായ പുക ശ്വസിച്ചാണ് മരിച്ചവരിൽ അധികപേരുടെയും മരണം സംഭവിച്ചത്. മൂന്നുപേർക്ക് മാത്രമാണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത്, തീപിടിത്തത്തിന് കാരണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പറഞ്ഞു. സുരക്ഷാ വീഴ്ച വരുത്തി ക്ലബ്ബ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ക്ലബ്ബ് അധികൃതർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രധാന വിനോദസഞ്ചാര സീസണിൽ നടന്ന ഈ ദാരുണസംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, പ്രദേശത്തെ എല്ലാ നിശാക്ലബ്ബുകളിലും ഫയർ സുരക്ഷാ ഓഡിറ്റ് നടത്താനും ആവശ്യമായ സുരക്ഷാ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും അധികൃതർ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി
ജീവനക്കാർക്ക് ലോട്ടറി; ഉപയോഗിക്കാത്ത അവധി ഇനി പാഴാകില്ല, ഓരോ വർഷവും പണമാക്കി മാറ്റാം
സാധാരണക്കാർക്ക് ആശ്വാസം; പാചകവാതകത്തിനും പെട്രോളിനും ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ