14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ട്രെയിനുകള്‍ കൂട്ടിയിടിച്ച അപകടം; ലോക്കോ പൈലറ്റും അസിസ്റ്റന്റും ക്രിക്കറ്റ് കണ്ടിരുന്നപ്പോഴെന്ന് റെയില്‍വേ മന്ത്രി

MARCH 3, 2024, 5:55 AM

ഡല്‍ഹി: 2023 ഒക്ടോബർ 29ന് 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ പാസഞ്ചർ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ലോക്കോ പൈലറ്റും അസിസ്റ്റന്റും ഫോണില്‍ ക്രിക്കറ്റ് കണ്ടിരുന്നതുകൊണ്ടാണെന്ന് വ്യക്തമാക്കി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയില്‍ ആണ് രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിനു പിന്നില്‍ ഇടിച്ചത്. റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം റെയില്‍വേയുടെ പുതിയ സുരക്ഷ നടപടികളെക്കുറിച്ച്‌ സംസാരിക്കവേയാണ് മന്ത്രി ആന്ധ്ര ട്രെയിൻ അപകടത്തെപ്പറ്റി പരാമർശിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട പുതിയ സംവിധാനങ്ങളാണ് കൊണ്ടുവരുന്നത് എന്നാണ് ഈ സംഭവം പരാമർശിച്ചു മന്ത്രി പറഞ്ഞത്.

vachakam
vachakam
vachakam

എന്നാൽ ആന്ധ്ര അപകടം സംബന്ധിച്ച്‌ റെയില്‍വേ സേഫ്റ്റി കമീഷണർമാർ (സി.ആർ.എസ്) നടത്തിയ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ റായഗഡ പാസഞ്ചർ ലോക്കോ പൈലറ്റും അസിസ്റ്റന്റുമാണ് കൂട്ടിയിടിക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam