പൊതിച്ചോറിൽ അച്ചാറില്ല; ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ വിധിച്ചു കോടതി

JULY 26, 2024, 10:06 AM

ചെന്നൈ: പൊതിച്ചോറിൽ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമക്ക് 35,250 രൂപ പിഴ വിധിച്ചു കോടതി. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

തമിഴ്നാട് വില്ലുപുരത്താണ് സംഭവം ഉണ്ടായത്. രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് കോടതി നടപടി. അന്ന് ഈ ഹോട്ടലിൽ നിന്ന് 2000 രൂപക്ക് ആരോ​ഗ്യസ്വാമി 25 പാഴ്സൽ ഊൺ വാങ്ങി. വില്ലുപുരം ബസ് സ്റ്റേഷന് എതിർവശത്തുള്ള പാലമുരുകൻ എന്ന റെസ്റ്റോറൻ്റിൽ നിന്നാണ് പാഴ്സൽ വാങ്ങിയത്. 80 രൂപക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, ഒരു അച്ചാർ എന്നിവയുൾപ്പെടെയെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, പൊതി തുറന്നപ്പോൾ പാഴ്സലിൽ അച്ചാർ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്തതിൽ നിരാശനായ ആരോഗ്യസ്വാമി ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും മാനേജ്മെന്റ് ​ഗൗരവമായി ഇടപെട്ടില്ല.

തുടർന്നാണ് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി ഇക്കാര്യം  വ്യക്തമാക്കി കേസ് ഫയൽ ചെയ്തത്. ഈ ഹർജി പരിഗണിച്ച കോടതി ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹർജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട റസ്‌റ്റോറൻ്റിനോട് പിഴയും അച്ചാറിന് 25 രൂപയും അടക്കാൻ ഉത്തരവിടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam