തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ രണ്ടുമാസം കൊണ്ട് പുനർനിർമിക്കുമെന്ന ഉറപ്പ് സർക്കാർ പാലിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കില്‍ താൻ പണിതു നല്‍കുമെന്നാണ് സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി വ്യക്തമാക്കിയത്.
ജൂണ്‍ ഒമ്പതിനാണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു തകർന്നു വീണത്. എന്നാൽ അത് കഴിഞ്ഞു 2 മാസം ആയിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
അതേസമയം പ്രതിമയുടെ പുനർനിർമാണത്തിനുള്ള ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ പ്രതിമ നിർമ്മിച്ച് നല്‍കാമെന്ന് പറഞ്ഞിരുന്നതായി കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്