പൂനെ: വളർത്തുനായയെ മരത്തിൽ കെട്ടിത്തൂക്കി കൊന്നതിന് അമ്മയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു. മുൽഷി തഹസിലിലെ പിരങ്ങുട്ടിലാണ് സംഭവം.
നായയോടുള്ള ക്രൂരതയ്ക്ക് പ്രഭാവതി ജഗ്‌താപിനും മകൻ ഓംകാർ ജഗ്‌താപിനുമെതിരെ കേസെടുത്തു. വിഷയത്തില്‍ നായ്ക്കള്‍ക്കായി ഷെല്‍ട്ടർ ഹോമായ മിഷൻ പോസിബിള്‍ ഫൗണ്ടേഷൻ നടത്തുന്ന സന്നദ്ധപ്രവർത്തകയായ പദ്മിനി സ്റ്റംപാണ് അമ്മയ്ക്കും മകനുമെതിരേ പുണെ റൂറല്‍ പോലീസില്‍ പരാതിപ്പെട്ടത്.
ഒക്ടോബർ 22-നാണ് പ്രഭാവതി അവരുടെ ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായയെ വടികൊണ്ട് തല്ലി ഉപദ്രവിച്ചത്. തുടർന്ന് മകൻ ഓംകാർ നായയെ മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. മരത്തില്‍ തൂങ്ങിക്കിടക്കുന്ന നായയുടെ ചിത്രം പ്രചരിച്ചിരുന്നു.
നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്താലാണ് ഇവർ നായയെ ഇപ്രകാരം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്