ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് എന്‍.ഇ.ഇ.ടി പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ഡല്‍ഹി പൊലീസ് ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. പൊലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
സംഘര്‍ഷത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരെ തിരിച്ചറിയാന്‍ വലിയ തോതിലുള്ള ഡിജിറ്റല്‍ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, ഹൈ-ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗുകള്‍, സോഷ്യല്‍ മീഡിയ ക്ലിപ്പുകള്‍ എന്നിവയ്ക്ക് പുറമെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞു വരുന്നു.
അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന മറ്റ് ക്രിമിനല്‍ വകുപ്പുകള്‍ക്ക് പുറമെ, ഇത്തരക്കാരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനും പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കും കൈമാറും. കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നതോടെ ഇവര്‍ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കാനോ നിലവിലുള്ളവ പുതുക്കാനോ സാധിക്കില്ലെന്ന് മാത്രമല്ല, നിലവിലുള്ള പാസ്പോര്‍ട്ടുകള്‍ റദ്ദാക്കപ്പെടുകയും ചെയ്യും.
അക്രമം കാട്ടിയ പ്രതികള്‍ രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ ഇറക്കാനും പൊലീസിന് പദ്ധതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
