ഫരീദാബാദ്: പത്ത് മാസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മകളെ കാണാനില്ലെന്ന് കാട്ടി ജൂണ്‍ ഏഴിന് സൗദിയില്‍ താമസിക്കുന്ന പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം കുട്ടിയുടെ അമ്മയാണ് മൃതദേഹം വീടിനുള്ളില്‍ അടക്കം ചെയ്‌തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മകളെ താൻ കൊന്നതല്ലെന്നും അവള്‍ ആത്മഹത്യ ചെയ്‌തെന്നുമാണ് മാതാവ് അനിത ബീഗം പൊലീസിനോട് പറഞ്ഞത്.
മരിച്ച 17കാരി പ്രവീണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 'മകള്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. അവർ ഒളിച്ചോടാൻ ശ്രമിച്ചപ്പോള്‍ തടയുന്നതിനായി മകളെ മുറിയില്‍ പൂട്ടിയിട്ടു. അന്ന് രാത്രി തന്നെ അവള്‍ സ്വന്തം മുറിക്കുള്ളില്‍ ജീവനൊടുക്കി. ഇത് പുറത്തറിയുമ്പോള്‍ ഉണ്ടാകുന്ന അപമാനം ഒഴിവാക്കാനാണ് മൃതദേഹം വീടിനുള്ളില്‍ തന്നെ മറവ് ചെയ്‌തത്. അത് എന്റെ തെറ്റാണ്. ഞാൻ കുറ്റം സമ്മതിക്കുന്നു ' എന്നാണ് അനിതാ ബീഗം പൊലീസിനോട് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്