കോംഗോയില്‍ അജ്ഞാത രോഗം ബാധിച്ച് 53 മരണം; മരണങ്ങളെല്ലാം രോഗം ബാധിച്ച് 48 മണിക്കൂറിനകം

FEBRUARY 25, 2025, 3:57 AM

കിന്‍ഷാസ: അജ്ഞാത രോഗം മൂലം വടക്കുപടിഞ്ഞാറന്‍ കോംഗോയില്‍ 50 ല്‍ അധികം ആളുകള്‍ മരിച്ചതായി ഡോക്ടര്‍മാരും ലോകാരോഗ്യ സംഘടനയും അറിയിച്ചു. രോഗലക്ഷണങ്ങളുടെ ആരംഭവും മരണവും തമ്മിലുള്ള ഇടവേള ഭൂരിഭാഗം കേസുകളിലും 48 മണിക്കൂറാണ്. ഇത് ശരിക്കും ആശങ്കാജനകമാണെന്ന് റീജണല്‍ മോണിറ്ററിംഗ് സെന്ററായ ബികോറോ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടര്‍ സെര്‍ജ് എന്‍ഗലെബാറ്റോ പറഞ്ഞു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടത്് ജനുവരി 21 നാണ്. 53 മരണങ്ങള്‍ ഉള്‍പ്പെടെ 419 കേസുകള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച്

ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് പറയുന്നതനുസരിച്ച്, മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളെ തുടര്‍ന്ന് മൂന്ന് കുട്ടികളാണ് ആദ്യം മരിച്ചത്. പിന്നാലെ നിരവധി ആളുകള്‍ രോഗത്തിന് ഇരയായി. 48 മണിക്കൂറിനുള്ളിലാണ് മരണങ്ങളെല്ലാം നടന്നത്. 

vachakam
vachakam
vachakam

വന്യമൃഗങ്ങളെ വ്യാപകമായി ഭക്ഷിക്കുന്ന സ്ഥലങ്ങളില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പരക്കുന്നതിനെക്കുറിച്ച് വളരെക്കാലമായി ആശങ്കയുണ്ട്. കഴിഞ്ഞ ദശകത്തില്‍ ആഫ്രിക്കയില്‍ ഇത്തരം പകര്‍ച്ചവ്യാധികള്‍ 60 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി 2022 ല്‍ ലോകാരോഗ്യ സംഘടന പറഞ്ഞു.

എബോള അല്ലെങ്കില്‍ മാര്‍ബര്‍ഗ് പോലുള്ള മറ്റ് സാധാരണ മസ്തിഷ്‌ക ജ്വര രോഗങ്ങള്‍ക്കുള്ള എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണ്. ചിലര്‍ മലേറിയ പോസിറ്റീവായി. കഴിഞ്ഞ വര്‍ഷം, കോംഗോയുടെ മറ്റൊരു ഭാഗത്ത് ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ മറ്റൊരു നിഗൂഢമായ ഇന്‍ഫ്‌ളുവന്‍സ പോലുള്ള അസുഖം മലേറിയയാണെന്ന് പിന്നീട് നിര്‍ണ്ണയിക്കപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam