തുടര്‍ച്ചയായ 16-ാം വര്‍ഷവും കുഞ്ഞുങ്ങള്‍ കുറവ്; ജനനനിരക്കില്‍ ജപ്പാനില്‍ റെക്കോഡ് ഇടിവ്

JUNE 5, 2025, 6:43 PM

ടോക്കിയോ: ജനനനിരക്കില്‍ ജപ്പാനില്‍ റെക്കോഡ് ഇടിവെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ സര്‍ക്കാര്‍ ബുധനാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ജനനനിരക്കില്‍ വീണ്ടും റെക്കോഡ് ഇടിവ്. 6.86 ലക്ഷം കുട്ടികളാണ് കഴിഞ്ഞകൊല്ലം ജനിച്ചതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. 2023-നെ അപേക്ഷിച്ച് ജനനനിരക്കിലുണ്ടായത് 5.7 ശതമാനത്തിന്റെ ഇടിവ്.

തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് ജനനനിരക്ക് കുത്തനെ കുറയുന്നത്. 1899-നുശേഷം ജപ്പാനില്‍ ഏഴുലക്ഷത്തില്‍ താഴെ കുട്ടികള്‍ ജനിച്ച വര്‍ഷംകൂടിയാണ് 2024. രണ്ടാംലോകമഹായുദ്ധാനന്തരം 1949-ല്‍ 27 ലക്ഷം കുട്ടികള്‍ ജനിച്ചിരുന്നു ജപ്പാനില്‍.

ജനസംഖ്യ കുത്തനെ ഇടിയുന്നത് രാജ്യത്തിന്റെ സാമ്പത്തികസുസ്ഥിരതയും സാമൂഹികസുരക്ഷയും അപകടത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാക്കി. രാജ്യത്തെ സാഹചര്യം 'നിശ്ശബ്ദ അടിയന്തരാവസ്ഥ'യ്ക്ക് തുല്യമാണെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു. ദമ്പതിമാര്‍ക്ക് ജോലിയും കുടുംബജീവിതവും സുഗമമായി ഒരുമിച്ചുകൊണ്ടുപോകാനും ഗ്രാമീണ മേഖലയില്‍ മികച്ച പേരന്റിങ്ങിന് അവസരമൊരുക്കാനും ലക്ഷ്യമിട്ടുള്ള കൂടുതല്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam