ഇസ്ലാമാബാദ്: ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇന്ത്യന്‍ ആധിപത്യം ഒരിക്കലും അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍ സേനാ മേധാവി അസിം മുനീര്‍. സിന്ധു നദീജല ഉടമ്പടി വിഷയത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇത് രാജ്യത്തെ 24 കോടി പൗരന്മാരുടെ മൗലികാവകാശങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും മുനീര്‍ പറഞ്ഞു. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, മുതിര്‍ന്ന അധ്യാപകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുനീര്‍ ഈ പരാമര്‍ശം നടത്തിയത്.
ബലൂചിസ്ഥാനിലെ വിമതര്‍ക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്നും മുനീര്‍ അവകാശപ്പെട്ടു. 'ബലൂചിസ്ഥാനില്‍ സജീവമായ തീവ്രവാദ ഘടകങ്ങള്‍ വിദേശ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പരോക്ഷ സംഘങ്ങളാണ്, പ്രത്യേകിച്ച് ഇന്ത്യയുടേത്,' മുനീര്‍ പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന വിമതര്‍ ബലൂചുകാര്‍ അല്ലെന്നും പാക് സേനാ മേധാവി അവകാശപ്പെട്ടു.
ഈ മാസമാദ്യം ഇന്ത്യയുമായി നടന്ന സൈനിക സംഘട്ടനത്തില്‍ അള്ളാഹുവില്‍ നിന്ന് പാകിസ്ഥാന് സഹായവും അനുഗ്രഹവും ലഭിച്ചെന്നും പാക് സേനാ മേധാവി അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്