പ്യോംഗ്യാംഗ്: ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും മിഡില്‍ ഈസ്റ്റിനെ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു. ഇറാനെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ നേരത്തെ ഉത്തരകൊറിയ അപലപിച്ചിരുന്നു.
യുഎസിന്റെയും പാശ്ചാത്യ ലോകത്തിന്റെയും പിന്തുണയുള്ള ഇസ്രയേല്‍ പശ്ചിമേഷ്യയിലെ സമാധാനത്തിന് ഗണ്യമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് കിംഗ് ജോംഗ് ഉന്‍ ഭരണകൂടം വിമര്‍ശിച്ചു. ഇസ്രായേലിനെ ക്യാന്‍സര്‍ രോഗത്തോടാണ് ഉത്തരകൊറിയ ഉപമിച്ചത്.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണം ഒരു പരമാധികാര രാഷ്ട്രത്തിന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ലംഘിക്കുന്നുവെന്നും മനുഷ്യരാശിക്കെതിരായ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ആണെന്നും ഉത്തര കൊറിയന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതില്‍ മുഖ്യ കുറ്റവാളിയാണ് ഇസ്രയേലെന്നും കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
1973 ല്‍ പരസ്പരം നയതന്ത്ര ബന്ധം സ്ഥാപിച്ച ഉത്തരകൊറിയയും ഇറാനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്