ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീടനേട്ടം ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. സംഭവത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്.
വാട്ടര്‍ സ്ട്രീറ്റിന് സമീപം മുഹമ്മദ് സലായും സംഘവും നടത്തിയ വിജയാഘോഷ പരേഡിനിടയിലേക്ക് മധ്യവയസ്കൻ കാറിടിച്ചുകയറ്റുകയായിരുന്നു. ഞെട്ടിക്കുന്ന അപകടത്തിൽ കുട്ടികളുള്‍പ്പെടെ 79 ഓളം പേർക്ക് പരിക്കേറ്റു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനത്തിനടിയിൽ കുടുങ്ങിയ നാല് പേരെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്. കാറിന്‍റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53കാരനായ ബ്രിട്ടീഷുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടകരമായ ഡ്രൈവിംഗ്, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിക്കൽ എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയില്‍ കാർ ആളുകളുടെ കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുന്നത് കാണാം. കാർ നിർത്തിയ ശേഷം ആളുകൾ രോഷാകുലരായി കാര്‍ തകർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സംഭവത്തില്‍ മെഴ്‌സിസൈഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലായെന്ന് താൽക്കാലിക ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തെ ഭയാനകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അപലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്